കോവിഡ് ലോക് ഡൗണിനെ തുടർന്ന് ഒട്ടുമിക്ക കമ്പനികളിലും ജോലിക്കാർ വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്. മാധ്യമ പ്രവർത്തകരും തങ്ങളുടെ ജോലിവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനിടെയാണ് സ്പെയിനിൽ നിന്നും ഒരു വിവാദം പൊട്ടിപ്പുറപ്പെടുന്നത്. സ്‌പെയിനുള്ള 41കാരന്‍ അല്‍ഫോണ്‍സോ മെര്‍ലോസാണ് ഇപ്പോള്‍ വര്‍ക്ക് അറ്റ് ഹോമിന്‍റെ ഇരയായി മാറിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ഇയാള്‍ തന്‍റെ വീട്ടില്‍ നിന്ന് എസ്റ്റാഡോ ഡി അലാര്‍മ ചാനലില്‍ ലൈവ് വാര്‍ത്ത ചെയ്യുന്നതിനിടെയാണ് രസകരമായ സംഭവം ഉണ്ടായത്.
മെര്‍ലോസിന്‍റെ തൊട്ട് പിന്നിലൂടെ ഒരു യുവതി അര്‍ധ നഗ്‌നയായി നടന്ന് പോകുന്നത് കാമറയില്‍ പെടുകയായിരുന്നു. എന്നാല്‍ നടന്നു നീങ്ങിയ അര്‍ധനഗ്നയായ ആ യുവതി അലക്‌സിയ റിവാസ് എന്ന 27 വയസുള്ള ഒരു പത്രപ്രവര്‍ത്തകയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. സംഭവം വിവാദമായത് കേവലം ആണ്‍പെണ്‍ സംസര്‍ഗത്തിന്‍റെ പേരില്‍ മാത്രമല്ല. സ്‌പെയിനിലെ ഉന്നതരായ മാധ്യമപ്രവര്‍ത്തകര്‍ പോലും കൊവിഡ് മഹാമാരി താണ്ഡവമാടുന്ന സ്‌പെയിനിലെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നു എന്ന നിലയില്‍ കൂടിയാണ്.
മെര്‍ലോസ് സ്പാനിഷ് ബിഗ് ബ്രദര്‍ താരം മാര്‍ട്ട ലോപ്പസുമായി ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ നേരത്തേ തന്നെ പ്രചരിച്ചിരുന്നു. എന്നാല്‍ ഷോ കഴിയും മുമ്പ് തന്നെ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നെന്നും മെര്‍ലോസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, നിരവധി ദിവസം സംഭവത്തെക്കുറിച്ച് മൗനം പാലിച്ചതിന് ശേഷം അദ്ദേഹം പരസ്യമായി സംസാരിക്കുകയും സ്പാനിഷ് ചാറ്റ് ഷോയായ ‘ദി അന റോസ ഷോ’യില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്‍റെ മുന്‍ കാമുകിയോട് ക്ഷമ ചോദിക്കുകയും ചെയ്തു. അതിനിടെ സംഭവത്തില്‍ വിശദീകരണവുമായി വിവാദ നായിക റിവാസ് രംഗത്തെത്തി.
കഴിഞ്ഞ കുറേ ആഴ്ച്ചകളായി മെര്‍ലോസുമായി അടുപ്പമുണ്ടെന്നും താന്‍ അവിവാഹിതനാണ് എന്നും മറ്റ് ബന്ധങ്ങള്‍ ഒന്നുമില്ല എന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും അവര്‍ വ്യക്തമാക്കി. അതിനിടെ, ഈ സംഭവം നടക്കുന്ന സമയത്തും താനുമായി മെര്‍ലോസ് ബന്ധം പുലര്‍ത്തിയിരുന്നു എന്ന് വ്യക്തമാക്കി മാര്‍ട്ട ലോപ്പസും രംഗത്തെത്തി. എന്തായാലും വാര്‍ത്ത വായനയുടെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: