ഒറ്റപ്പാലം: സ്വർണം കൈക്കലാക്കാൻ വീട്ടമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരീ പുത്രിയും മകനും അറസ്റ്റിൽ. ആർഎസ് റോഡ് തെക്കേത്തൊടി കദീജ മൻസിലിൽ ഷീജ (44), ഇവരുടെ മകൻ യാസിർ (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. തെക്കേത്തൊടി കദീജ മൻസിലിൽ കദീജ (63)യാണ് കൊല്ലപ്പെട്ടത്.
കദീജയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കാൻ പ്രതികൾ നടത്തിയ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. വ്യാഴാഴ്ച പകൽ ഷീജയും മകൻ യാസിറും 10 പവനോളം തൂക്കമുള്ള സ്വർണാഭരണങ്ങൾ കൈക്കലാക്കി നഗരത്തിലെ ജ്വല്ലറിയിൽ വിൽപനയ്ക്കു ശ്രമിച്ചിരുന്നു.
സംശയം തോന്നിയ ജ്വല്ലറി ഉടമ പൊലീസിനെ അറിയിച്ചതോടെയാണു ശ്രമം പരാജയപ്പെട്ടത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കദീജ പരാതി ഇല്ലെന്ന് അറിയിച്ചതോടെ വൈകിട്ടു വിട്ടയച്ചു. ഇതേച്ചൊല്ലി രാത്രി വീണ്ടുമുണ്ടായ വാക്കേറ്റമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. കദീജ ദേഹത്ത് അണിഞ്ഞിരുന്നത് ഉൾപ്പെടെ 13 പവൻ തൂക്കമുള്ള സ്വർണാഭരണങ്ങൾ കൈക്കലാക്കി ഇരുവരും പിന്നീടു വീണ്ടും ഇതേ ജ്വല്ലറിയിൽ വിൽക്കാൻ ശ്രമിച്ചു.
ജ്വല്ലറി ഉടമ പൊലീസിനെ അറിയിക്കാൻ ഒരുങ്ങുന്നതിനിടെ രക്ഷപ്പെട്ട ഇരുവരും മണിക്കൂറുകൾക്കകം നഗരത്തിൽ രണ്ടിടങ്ങളിൽ നിന്നായി പിടിയിലായി. സ്വർണം ഇവരിൽനിന്നു വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണു കദീജയുടെ കൈഞരമ്പു മുറിച്ചതെന്നു വ്യക്തമായതായും അന്വേഷണസംഘം വിശദീകരിച്ചു. ഷൊർണൂർ ഡിവൈഎസ്പി വി. സുരേഷ്, ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ വി. ബാബുരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
മാതാവ് എടുക്കാൻ മറന്നു; ഒരു വയസുള്ള കുട്ടി കാറിൽ കിടന്ന് ചൂടേറ്റ് മരിച്ചു
ടെക്‌സാസ്: കാറിൽ നിന്നും മാതാവ് എടുക്കാൻ മറന്ന ഒരു വയസുള്ള കുട്ടി ചൂടേറ്റ് മരിച്ചു. വ്യാഴാഴ്ച്ചയായിരുന്നു സംഭവം. പെൺകുട്ടിയാണ് മരിച്ചത്. ബൂസ്റ്റൺ ഡേ കെയറിലേക്കാണ് മാതാവ് തന്‍റെ മൂന്നു കുട്ടികളുമായി കാറിൽ എത്തിയത്. മൂന്നാമത്തെ കുട്ടിയെ പുറകിലത്തെ സീറ്റിലാണ് ഇരുത്തിയത്. രാവിലെ 8.30ന് വീട്ടിൽ നിന്നും പുറപ്പെട്ട യുവതി രണ്ട് കുട്ടികളെ കാറിൽ നിന്നും എടുത്ത് ഡേ കെയറിലാക്കി.
മൂന്നാമത്തെ കുട്ടിയെ എടുക്കാൻ മറന്നത് അറിയാതെ കാറുമായി തിരികെ പോയി. വൈകിട്ട് നാലിന് കുട്ടികളെ കൂട്ടിക്കൊണ്ട് പോകാൻ എത്തിയപ്പോഴാണ് ഒരു കുട്ടിയെ കാണാനില്ലെന്ന് കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കാറിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത്. കാറിനുള്ളിലെ കാർപെറ്റിൽ മരിച്ച നിലയിലായിരുന്നു അപ്പോൾ കുട്ടി.
സംഭവ സമയം പുറത്ത് താപനില 98 ഡിഗ്രിയോളമായിരുന്നു. കാർ വെയിലത്ത് കിടന്നതിനാൽ തന്നെ കാറിനുള്ളിലെ താപനില 128 ഡിഗ്രിവരെ ഉയർന്നിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അതേസമയം ഈ വർഷം ഇതുവരെ 20 കുട്ടികളാണ് അമേരിക്കയിൽ ചൂടേറ്റ് മരിച്ചത്. 1991ലാണ് ടെക്‌സസിൽ ഏറ്റവും കൂടുതൽ കുട്ടികൾ കാറിലിരുന്നു ചൂടേറ്റു മരിച്ചത്. ഏകദേശം 145 കുട്ടികലാണ് 1991ൽ മരിച്ചത്. മാതാപിതാക്കളുടെ അശ്രദ്ധയാണ് പലപ്പോഴും ദുരന്തങ്ങളിലേക്ക് നയിക്കുന്നത്.
Post A Comment: