കോഴിക്കോട്: സംസ്ഥാനത്തെ ഞെട്ടിച്ച കോഴിക്കോട് കൂട്ടബലാത്സംഗ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ടിക് ടോക്കിൽ പരിചയപ്പെട്ട യുവതിയെ സംഘം ആസൂത്രമായി ലോഡ്‌ജിൽ എത്തിച്ച ശേഷം ക്രൂരമായി പീഡിപ്പിച്ച് വീഡിയോ അടക്കം ചിത്രീകരിക്കുകയായിരുന്നു. സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ രണ്ട് പ്രതികൾക്ക് പുറമേ രണ്ട് പേർ കൂടി പിടിയിലായി.
അത്തോളി സ്വദേശികളായ നിജാസ്, ശുഹൈബ് എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ കോളിയോട്ടുതാഴം കവലയിൽ മിത്തൻ വീട്ടിൽ അജ്നാസ്, ഇടത്തിൽതാഴം നെടുവിൽ പൊയിൽ ഫഹദ് എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്‌തത്.
കൊല്ലം സ്വദേശിനിയായ യുവതിയാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ടിക് ടോക്ക് വഴി മുഖ്യ പ്രതി അജ്നാസാണ് യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തിയ യുവതിയെ അജ്നാസ് ഫഹദിന്‍റെ കാറിലാണ് സ്വകാര്യ ലോഡ്‌ജിലെത്തിച്ചത്. ലോഡ്ജിലെത്തിയ യുവതിയെ അജ്നാസാണ് ആദ്യം പീഡിപ്പിച്ചത്. ലോഡ്ജിലെ മറ്റൊരു മുറിയിൽ നേരത്തെ മറ്റു രണ്ട് കൂട്ടു പ്രതികളും തമ്പടിച്ചിരുന്നു.
ഇവരെ കൂടി റൂമിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് യുവതിക്ക് ലഹരി വസ്‌തുക്കളും മദ്യവും നൽകിയത്. പാതി അബോധാവസ്ഥയിലായ യുവതിയെ മറ്റു പ്രതികളും ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രതികൾ തന്നെ മൊബൈലിൽ പകർത്തിയിട്ടുണ്ട്. മുറിക്കുള്ളിൽ ക്രൂരമായി പീഡിപ്പിച്ച ശേഷം ലോഡ്‌ജിന്‍റെ ടെറസിൽ എത്തിച്ചും പീഡനം ആവർത്തിച്ചു.
ഈ ദൃശ്യങ്ങളും ഇവർ മൊബൈലിൽ പകർത്തിയിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. തുടർച്ചയായി മണിക്കൂറുകൾ നീണ്ടു നിന്ന പീഡനത്തെ തുടർന്ന് യുവതിക്ക് ശ്വാസ തടസം നേരിടുകയും ബോധക്ഷയം ഉണ്ടാകുകയും ചെയ്‌തു. ഇതോടെ മരിച്ചു പോയേക്കുമെന്ന് ഭയന്നാണ് പ്രതികൾ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പീഡന വിവരം പുറത്തറിയുമെന്ന് ഭയന്ന് യുവതിയെ ആശുപത്രിയിലാക്കിയ ശേഷം ഇവർ കടന്നു കളഞ്ഞു. തുടർന്ന് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ സ്വകാര്യ ഭാഗത്ത് അടക്കം ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെന്നും ക്രൂരമായ പീഡനമാണ് ഏൽക്കേണ്ടി വന്നതെന്നും എസിപി കെ. സുദർശൻ അറിയിച്ചു. യുവതിയുടെ വൈദ്യ പരിശോധനാ റിപ്പോർട്ട് ഇന്ന് ലഭിക്കും.
അതേസമയം പീഡനം നടന്ന ലോഡ്ജിൽ സമാനമായ സംഭവങ്ങൾ പതിവാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇവിടെ സ്കൂൾ കുട്ടികൾ അടക്കം മുറിയെടുക്കാറുണ്ടെന്നും വിവരമുണ്ട്. ആരോപണം ഉയർന്ന സാഹചര്യത്തിൽ ലോഡ്‌ജ് നടത്തിപ്പുകാർക്കെതിരെയും അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. ലോഡ്‌ജിലെ ലഡ്ജർ അടക്കം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
നടക്കാനിറങ്ങിയ സ്ത്രീകളെ കാറിടിച്ച് രണ്ട് മരണം; കാറിലുണ്ടായിരുന്ന രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
കൊച്ചി: നിയന്ത്രണം വിട്ട് എത്തിയ കാർ ഇടിച്ച് നടക്കാനിറങ്ങിയ രണ്ട് സ്ത്രീകൾ മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന ഡോക്‌ടർ ഹൃദയാഘാതത്തെ തുടർന്നും മരിച്ചു. കിഴക്കമ്പലം പഴങ്ങനാട്ടായിരുന്നു അപകടം. കാൽനട യാത്രക്കാരായ നാല് പേരെയാണ് വാഹനമിടിച്ചത്.
പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്. രോഗിയായ ഡോക്ടറെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. അപകടം സ്ഥലത്ത് വച്ച് തന്നെ ഡോക്ടർ മരിച്ചു. പരുക്കേറ്റ കാൽനടയാത്രക്കാരായ നാല് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. കാൽനടയാത്രക്കാരായ രണ്ട് പേർ ചികിത്സയിലാണ്.
Post A Comment: