മിർസാപൂർ: അമ്മാവൻ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയതിൽ മനംനൊന്ത് പെൺകുട്ടി നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലാണ് സംഭവം. ട്രാഫിക് പൊലീസ് കോൺസ്റ്റബിളായ ആൾക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. ഗംഗാ നദിയില്‍ ചാടിയ യുവതിയെ സമീപവാസികളും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
2019 ജനുവരിയില്‍ അമ്മാവന്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ യുവതിയെയും കുടുംബത്തെയും അലഹാബാദിലേക്ക് കൊണ്ടുപോയിരുന്നു. അവിടെവെച്ച് ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കിയ ശേഷമാണ് ഇയാള്‍ യുവതിയെആദ്യം പീഡിപ്പിച്ചത്. പീഡന ദൃശ്യം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഇയാള്‍ അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചതായി യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അലഹബാദിലും കാണ്‍പൂരിലും വെച്ച് അമ്മാവന്‍ തന്നെ പലതവണ ബലാത്സംഗം ചെയ്തതായും ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക നല്‍കിയെന്നും യുവതി ആരോപിക്കുന്നു. ഞായറാഴ്ച പ്രതിയും മകനും ചേര്‍ന്ന് യുവതിയെ കാണ്‍പൂരിലെ ചകേരി പ്രദേശത്തെ ഒരു മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി എതിര്‍ത്തതോടെ, ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. അവിടെ നിന്ന് കുതറിമാറി ഓടിയ യുവതി, നദിയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നു.
യുവതിയുടെ പരാതിയില്‍ അമ്മാവനായ ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളിനും മകനുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിയ്തു. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡിസിപി വ്യക്തമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
16കാരനുമായി അശ്ലീല ചാറ്റ്; 24 കാരൻ അറസ്റ്റിൽ
ഉദുമ: പെൺകുട്ടിയാണെന്ന് ധരിപ്പിച്ച് 16കാരനുമായി അശ്ലീല വീഡിയോ ചാറ്റ് നടത്തിയ യുവാവ് അറസ്റ്റിൽ. കാസർകോട് കളനാട്ട് മുഹമ്മദ് മൻസിലിൽ കെ.പി. മുഹമ്മദ് ഫിറോസ് (24) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
രണ്ടാഴ്ച മുമ്പ് പരിചയപ്പെട്ട പതിനാരുകാരനുമായാണ് മുഹമ്മദ് ഫിറോസ് ചാറ്റിങ് നടത്തിയത്. പെൺകുട്ടിയാണെന്ന് തെറ്റിധരിപ്പിക്കുന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽനിന്നാണ് ചാറ്റ് ചെയ്തത്. തുടക്കത്തിൽ സൗഹൃദസംഭാഷണം മാത്രമാണ് നടത്തിയത്. എന്നാൽ പിന്നീട് അശ്ലീല മെസേജുകളും നഗ്നചിത്രങ്ങളും ചാറ്റിങ്ങിനിടെ അയച്ചു നൽകുകയായിരുന്നു. പതിനാറുകാരനോട്, തിരിച്ച് നഗ്നചിത്രം അയച്ചുതരാനും ആവശ്യപ്പെട്ടു. ഇതോടെ, വിദ്യാർഥി വിവരം വീട്ടിൽ പറയുകയായിരുന്നു. പിന്നീട് വീട്ടുകാർ പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോൺ ഉൾപ്പടെയുള്ളവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് അറിയിച്ചു. പോക്സോ വകുപ്പിന് പുറമെ ഐടി വകുപ്പും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സി.ഐ സി. ഭാനുമതിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post A Comment: