ചെന്നൈ: വെള്ളത്തിന് പകരം സ്‌പിരിറ്റ് കുടിച്ച് ഒൻപത് വയസുകാരി മരിച്ചു. തമിഴ്നാട്ടിലെ മധുരൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വൃക്കരോഗത്തിന് ചികിത്സ തേടിയെത്തിയ ഒന്‍പത് വയസുകാരിയാണ് മരിച്ചത്. വെള്ളത്തിന് പകരം അബദ്ധത്തില്‍ അമ്മ മകള്‍ക്ക് സ്പിരിറ്റ് നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ ആരോഗ്യനില വഷളായ കുട്ടിക്ക് മരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ നഴ്‌സിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി അമ്മ ആരോപിച്ചു. കുട്ടിയുടെ ബെഡിന് അരികില്‍ സ്പിരിറ്റ് കൊണ്ടുവച്ചത് നഴ്‌സാണ്. വെള്ളമാണെന്ന് കരുതി കുട്ടിക്ക് സ്പിരിറ്റ് നല്‍കുകയായിരുന്നുവെന്നും അമ്മ പറയുന്നു. എന്നാല്‍ കുട്ടിയുടെ മരണവുമായി സ്പിരിറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
തലച്ചോറിലെ ധമനികള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പെണ്‍കുട്ടി കുറഞ്ഞ അളവിലാണ് സ്പിരിറ്റ് കുടിച്ചത്. വൃക്ക സംബന്ധമായ അസുഖമായത് കൊണ്ട് കുടിക്കുന്ന വെള്ളത്തിന് പരിധി നിശ്ചയിച്ചിരുന്നു. സ്പിരിറ്റ് കുടിച്ച ഉടന്‍ തന്നെ അത് തുപ്പി കളഞ്ഞതായും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: