www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവതിയെ പീഡിപ്പിച്ചു; കട്ടപ്പനയിലെ വ്യാപാരിയും ജീവനക്കാരനും അറസ്റ്റിൽ

Share it:



ഇടുക്കി: സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ഹരിയാന സ്വദേശിനിയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ കട്ടപ്പനയിലെ വ്യാപാരി അടക്കം രണ്ട് പേർ അറസ്റ്റിൽ. കട്ടപ്പനയിൽ വ്യാപാരം നടത്തുന്ന പാലാ മോളേപ്പറമ്പിൽ മാത്യു ജോസ് (36), ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരൻ കുമളി ചെങ്കര സ്വദേശി സക്കീർ മോൻ (24) എന്നിവരാണ് കുമളി പൊലീസിന്‍റെ പിടിയിലായത്. 

മാത്യു ജോസാണ് സോഷ്യൽ മീഡിയ വഴി ഹരിയാന സ്വദേശിനിയെ പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കുമളിയിലെ റിസോർട്ടിലെത്തിച്ചായിരുന്നു പീഡനം.  

ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനായ സക്കീർ മോനും റിസോർട്ടിൽ വച്ച് യുവതിയെ പീഡിപ്പിച്ചു. തുടർന്ന് യുവതിയുടെ നഗ്ന ദൃശ്യം പകർത്തിയ ഇവർ ഇത് കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കുകയും ചെയ്‌തു. 

35 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ ഇവർ കൈക്കലാക്കിയത്. പലതവണ യുവതിയെ ഇവർ പീഡനത്തിന് ഇരയാക്കി. യുവതി പരാതി നൽകിയതോടെ ഇരുവരും ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പൊലീസ് ഡെൽഹിയിലെ ഒളിയിടത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. 

പീരുമേട് ഡി.വൈ.എസ്പി  എ. കുര്യാക്കോസിന്‍റെ നേതൃ ത്വത്തിൽ കുമളി സർക്കിൾ ഇൻസ്പക്ടർ ടി.ഡി. സുനിൽ കുമാർ, എസ്.ഐ. ജമാലുദ്ദീൻ, സി.പി.ഒ. സുബയർ എന്നിവരുടെ സംഘമാണ്  പ്രതികളെ പിടികൂടിയത്.  സമാനമായ മറ്റ് കേസുകളും പ്രതികൾക്കെതിരെ ഉള്ളതായും, അന്വേഷിച്ചു വരുന്നതായും പോലീസ് പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

എലിപ്പനിയും ഡെങ്കിപ്പനിയും തിരിച്ചറിയാം 

തിരുവനന്തപുരം: മഴക്കാലം തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. സാധാരണ പകർച്ച പനിക്ക് പുറമേ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് 25 പേര്‍ മരിച്ചതായാണ് കണക്ക്. ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് ആറ് മരണം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇക്കഴിഞ്ഞ ഒരു ദിവസം മാത്രം സംസ്ഥാനത്ത് വിവിധ ആശുപത്രി ഒപികളിലായി എത്തിയത് പതിനായിരത്തിലധികം പേരാണ്. 

ഡെങ്കിപ്പനിയും എലിപ്പനിയുമെല്ലാം സമയബന്ധിതമായി ശ്രദ്ധിക്കുകയും ആവശ്യമായ ചികിത്സ തേടുകയും ചെയ്തില്ലെങ്കില്‍ അത് ജീവന് തന്നെ ഭീഷണിയായി വരാം. ഡെങ്കിപ്പനി ബാധിച്ചാല്‍ അത് ആദ്യം നിസാരമായി തോന്നിയാലും മണിക്കൂറുകള്‍ കൊണ്ട് തന്നെ സ്ഥിതി മോശമാകാം. ഇക്കാര്യം നമുക്കൊരിക്കലും ഉറപ്പിക്കാൻ സാധിക്കില്ല. അതിനാല്‍ തന്നെ രോഗി എപ്പോഴും നിരീക്ഷണത്തിലായിരിക്കണം. പലരും ഡെങ്കുവോ എലിപ്പനിയോ ബാധിക്കുമ്പോള്‍ പോലും വെറും പനിയാണ് അതങ്ങ് മാറിക്കോളും എന്ന രീതിയില്‍ നിസാരമായി സമീപിക്കുന്നത് വീണ്ടും സങ്കീര്‍ണതകള്‍ കൂട്ടുകയോ ഉള്ളൂ. 

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ 

അസഹനീയമായ തളര്‍ച്ചയാണ് പ്രധാന ലക്ഷണം. ഒപ്പം പനി, കണ്ണ് വേദന- ഇത് കണ്ണുകള്‍ക്ക് പിന്നിലായി അനുഭവപ്പെടുന്ന രീതിയിലായിരിക്കും, ശരീരത്തിലൊട്ടാകെ വേദന (സന്ധി- പേശി, എല്ലുകളിലെല്ലാം വേദന), തലവേദന, തൊലിപ്പുറത്ത് ചുവന്ന നിറത്തിലോ മറ്റോ പാടുകള്‍, ഓക്കാനം- ഛര്‍ദ്ദി എന്നിവയെല്ലാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായി വരുന്നവയാണ്. 

ഡെങ്കു അല്‍പം കൂടി ഗുരുതരമാകുമ്പോള്‍ ലക്ഷണങ്ങള്‍ വീണ്ടും മാറും. വയറുവേദന, കഠിനമായ ഛര്‍ദ്ദി ( ദിവസത്തില്‍ മൂന്ന് തവണയെങ്കിലും എന്ന തരത്തില്‍), മൂക്കില്‍ നിന്നോ മോണയില്‍ നിന്നോ രക്തസ്രാവം, ഛര്‍ദ്ദിലില്‍ രക്തം, മലത്തില്‍ രക്തം, അസഹനീയമായ തളര്‍ച്ച മൂലം വീണുപോകുന്ന അവസ്ഥ, അസാധാരണമായ അസ്വസ്ഥത എന്നിവയെല്ലാം ഗുരുതരമായ ഡെങ്കിപ്പനി ലക്ഷണങ്ങളാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അത്രയും സങ്കീര്‍ണമായ സാഹചര്യമാണിത്. 

എലിപ്പനിയുടെ ലക്ഷണങ്ങള്‍

എലിപ്പനിയിലും പനി തന്നെയാണ് പ്രകടമായ ആദ്യത്തെയൊരു ലക്ഷണം. ഇതിന് പുറമെ ഛര്‍ദ്ദിയും തലവേദനയും ശരീരവേദനയുമെല്ലാം എലിപ്പനിയിലും കാണാം. അതേസമയം ഈ ലക്ഷണങ്ങളിലെ തന്നെ ചില വ്യത്യാസങ്ങള്‍ മനസിലാക്കുന്നതിലൂടെ ഡെങ്കിപ്പനിയും എലിപ്പനിയും വേര്‍തിരിച്ചറിയാം. 

ശരീരവേദനയ്ക്കൊപ്പം ചിലരില്‍ എലിപ്പനിയുടെ ലക്ഷണമായി നീരും കാണാറുണ്ട്. അതുപോലെ ചുവന്ന നിറത്തില്‍ ചെറിയ കുരുക്കള്‍ പോലെ തൊലിപ്പുറത്ത് പൊങ്ങുന്നതും എലിപ്പനിയുടെ പ്രത്യേകതയാണ്. എന്നാൽ ഈ ലക്ഷണങ്ങളെല്ലാം എല്ലാ രോഗികളിലും ഒരുപോലെ കാണണമെന്നില്ല. ലക്ഷണങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ വരാം. 

അതിനാല്‍ തന്നെ പനിക്കൊപ്പം അസഹനീയമായ ക്ഷീണം, ശരീരവേദന, തലവേദന, ഛര്‍ദ്ദി പോലുള്ള ലക്ഷണങ്ങള്‍ കാണുന്നപക്ഷം ആശുപത്രിയില്‍ പോയി പരിശോധന നടത്തുകയും വേണ്ട ചികിത്സ തേടുകയും ചെയ്യുന്നതാണ് ഉചിതം.


Share it:

Idukki

Mostreaded

Post A Comment: