ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് പള്ളിയിൽ തളർന്നു വീണ 17 കാരിക്കായി ഒരു നാട് കൈകോർത്തു. നത്തുകല്ല് പാറയിൽ ജോയിയുടെ മകൾ ആൻ മരിയ ജോയിയാണ് സിനിമാ കഥയെ വെല്ലുന്ന സംഭവങ്ങൾക്കൊടുവിൽ ജീവിതം തിരികെ പിടിച്ചത്.
എറണാകുളം അമൃത ആശുപത്രിയിലെത്തിച്ച ആൻ മരിയ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പ്ലസ് ടു വിജയത്തിന് ശേഷം കുട്ടിക്കാനം മരിയൻ കോളജിൽ ഉപരിപഠനത്തിനായി അപേക്ഷ നൽകി കാത്തിരിക്കെയാണ് ആൻ മരിയയെ വിധി വേട്ടയാടുന്നത്.
കഴിഞ്ഞ ദിവസം മുത്തശ്ശി മരണത്തിന് കീഴടങ്ങിയിരുന്നു. ഈ സമയത്ത് ഉറക്കം പോലുമില്ലാതെ ആൻമരിയ കഴിച്ചു കൂട്ടുകയായിരുന്നു. ഇതിന് ശേഷം ഇന്ന് രാവിലെ ആറിന് പള്ളിയിൽ കുർബാന കൂടാൻ പോയപ്പോഴാണ് തളർന്നു വീഴുന്നത്.
ഒപ്പമുണ്ടായിരുന്നവർ അതിവേഗം ആൻ മരിയയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 6,45നാണ് ആൻ മരിയയെ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പരിശോധനയിൽ ഹൃദയാഘാതമാണെന്ന് കണ്ടെത്തിയതോടെ വിദഗ്ദ ചികിത്സയ്ക്കായി എറണാകുളത്തേക്ക് എത്തിക്കാൻ ഡോക്‌ടർമാർ തന്നെ നിർദേശിച്ചു.
ചികിത്സ നൽകി ആൻ മരിയയുടെ നില മെച്ചപ്പെട്ടതിനു ശേഷമേ യാത്ര പാടുള്ളു എന്നായിരുന്നു ഡോക്‌ടർമാരുടെ നിർദേശം. ഇതോടെ വിവരം മന്ത്രി റോഷി അഗസ്റ്റിനെ അറിയിച്ചു. മന്ത്രിയുടെ അവസരോചിതമായ ഇടപെടലാണ് ആൻ മരിയക്ക് പുതു ജീവൻ നേടിക്കൊടുത്തത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായടക്കം സംസാരിച്ച മന്ത്രി ആംബുലൻസിൽ റോഡ് മാർഗം ആൻ മരിയയെ കൊച്ചിയിലെത്തിക്കാനുള്ള സർവ സന്നാഹങ്ങളും ഒരുക്കി. ട്രാഫിക് സിനിമ മോഡലിൽ ഇതിനായി എല്ലാവരെയും സജ്ജരാക്കി.
11.37ന് കട്ടപ്പനയിൽ നിന്നും ആംബുലൻസ് കൊച്ചിയിലേക്ക് തിരിച്ചു. വഴിയിൽ ഗതാഗത തടസം ഉണ്ടാവാതിരിക്കാൻ സന്നദ്ധ സംഘടനകളും പൊലീസും പരിശ്രമിക്കുന്നുണ്ടായിരുന്നു. രണ്ട് മണിക്കൂർ 40 മിനിറ്റിൽ ആൻമരിയയുമായി ആംബുലൻസ് കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തി.
ഇതിനിടെ ആശുപത്രി അധികൃതരുമായും മന്ത്രി നേരിട്ട് ബന്ധപ്പെട്ടിരുന്നു. ഇന്നത്തെ ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കി മന്ത്രിയും കൊച്ചിയിലേക്ക് തിരിച്ചു. കട്ടപ്പനയില്‍നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി - തൊടുപുഴ - മുവാറ്റുപുഴ - വൈറ്റില വഴിയാണ് അമൃത ആശുപത്രിയില്‍ എത്തിയത്. കെഎൽ 06 എച്ച് 9844 നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണു കുട്ടിയെആശുപത്രിയിലേക്ക് എത്തിച്ചത്. മണിക്കുട്ടൻ, തോമസ് എന്നിവരായിരുന്നു ആംബുലൻസിലെ ഡ്രൈവർമാർ. നേഴ്സ്മാരായ ടിൻസ്, ബിബിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
12 കാരൻ മരിച്ച നിലയിൽ; 15 കാരി സഹോദരി അറസ്റ്റിൽ
ചണ്ഡീഗഡ്: 12 വയസുകാരനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 15 കാരിയായ സഹോദരി അറസ്റ്റിൽ. രക്ഷിതാക്കൾ സഹോദനെ അമിതമായി സ്നേഹിക്കുന്നുണ്ടെന്ന തോന്നലാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഹരിയാനയിലെ ബല്ലാബ്ഗഡിലാണ് ഞെട്ടിക്കുന്ന സംഭവം. രാവിലെ ജോലിക്ക് പോയ മാതാപിതാക്കൾ മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ ബഡ് ഷീറ്റിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരി തന്നെയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്.
സഹോദരൻ ഫോൺ കൊടുക്കാത്തതും പെട്ടെന്നുള്ള പ്രകോപനമായെന്ന് പെൺകുട്ടി പറഞ്ഞതായും പൊലീസ് അറിയിച്ചു. അച്ഛനും അമ്മയും ജോലി കഴിഞ്ഞ് വരുമ്പോൾ ബെഡ് ഷീറ്റിനടയിൽ ചലനമറ്റ നിലയിൽ കിടക്കുകയായിരുന്നു മകൻ. വിളിച്ചെഴുന്നേൽപ്പക്കാൻ ഇരുവരും ശ്രമം നടത്തി. എന്നാൽ അപ്പോഴേക്കും കുട്ടിക്ക് ജീവൻ നഷ്ടമായിരുന്നു.
ഉത്തർപ്രദേശിൽ മുത്തച്ഛനും മുത്തശിക്കും ഒപ്പമായിരുന്നു 12 -കാരൻ താമസിച്ച് പഠിച്ചിരുന്നത്. വേനലവധിക്കാലത്ത് മാതാപിതാക്കൾക്കൊപ്പം നിൽക്കാൻ എത്തിയതായിരുന്നു.
വീട്ടിലെത്തിയപ്പോൾ പലപ്പോഴും തന്നെക്കാൾ സ്നേഹം സഹോദരനോട് കാണിച്ചിരുന്നതായും അത് തന്നെ അലോസരപ്പെടുത്തിയിരുന്നതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പൊലീസ് ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിച്ചു. ജോലിക്ക് പോകും മുമ്പ് സഹോദരന് കളിക്കാൻ മാതാപിതാക്കൾ ഫോൺ നൽകിയിരുന്നു.
ഒത്തിരി നേരം ഗെയിം കളിച്ചിരുന്നപ്പോൾ ഫോൺ കൊടുക്കാൻ താൻ ആവശ്യപ്പെട്ടു. എന്നാൽ അവൻ അത് നൽകിയില്ല. ദേഷ്യം വന്നപ്പോൾ കഴുത്ത് ഞെരിക്കുകയായിരുന്നു എന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പെൺകുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജറാക്കുമെന്ന് പൊലീസ് അറിയിച്ചു.
Post A Comment: