www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സർക്കാർ ആശുപത്രിയിൽ തിമിര ശസ്ത്രക്രിയ; 18 പേരുടെ കാഴ്‌ച്ച പോയെന്ന് ആക്ഷേപം

Share it:



ജെയ്‌പൂർ: സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ 18 പേരുടെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടതായി പരാതി. രാജസ്ഥാനിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ സവായ് മാൻ സിംഗ് (എസ്എംഎസ്) ആശുപത്രിക്കെതിരെയാണ് ആക്ഷേപം. 

രോഗം ബാധിച്ചവരെ കഴിഞ്ഞ മാസം എസ്എംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയിരുന്നു. അശോക് ഗെഹ്‌ലോട്ടിന്‍റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ സർക്കാരിന്‍റെ പദ്ധതികളിലൊന്നായ ചിരഞ്ജീവി ഹെൽത്ത് സ്‌കീമിന് കീഴിലാണ് ചികിത്സ നടന്നത്.

ചില രോഗികൾ കടുത്ത കണ്ണ് വേദനയെക്കുറിച്ച് പരാതിപ്പെട്ടതിനെത്തുടർന്ന്, അവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആവശ്യപ്പെട്ടു. രോഗികളെ വീണ്ടും ശസ്‌ത്രക്രിയക്ക്‌ വിധേയമാക്കിയിട്ടും (ചില സന്ദർഭങ്ങളിൽ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ മൂന്ന്‌ പ്രാവശ്യം) അവർക്ക്‌ നഷ്‌ടപ്പെട്ട കാഴ്‌ച വീണ്ടെടുക്കാൻ കഴിഞ്ഞില്ല.

"ഒരു കണ്ണ് കൊണ്ട് ഒന്നും കാണാൻ കഴിയില്ല. വേദനയും കണ്ണിൽ നിന്ന് നീരൊഴുക്കുമുണ്ട്. ഇത് അണുബാധയാണെന്നും സാവധാനം ശരിയാകുമെന്നും ഡോക്‌ടർ പറഞ്ഞതായി രോഗി അറിയിച്ചു. 

രോഗികളുടെ ബന്ധുക്കളിൽ പലരും മെഡിക്കൽ സ്‌റ്റാഫിന്‍റെ മോശം പെരുമാറ്റത്തെ കുറിച്ചും, രോഗികളുടെ അവസ്ഥ കാര്യമായി എടുത്തില്ലെന്നും, വേദനയുണ്ടെങ്കിലും രോഗികളെ വീട്ടിലേക്ക് കൊണ്ടുപോകാൻ നിർബന്ധിച്ചുവെന്നും ആരോപണമുണ്ട്. 

അതേസമയം, ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചു. ഡോക്‌ടറുടെ ഭാഗത്ത് വീഴ്‌ചയുണ്ടായിട്ടില്ല. മൈക്രോബയോളജി അന്വേഷണം ഇപ്പോൾ നടക്കുന്നുണ്ട്. അത്  പൂർത്തിയായ ശേഷം ബാക്കി പറയാമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ലൈംഗിക ബന്ധത്തിനിടെ രോഗി മരിച്ചു; നഴ്‌സിനെ പിരിച്ച് വിട്ടു

ലണ്ടൻ: കാറിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ രോഗി മരിച്ച സംഭവത്തിൽ നഴ്‌സിനെ ജോലിയിൽ നിന്നും പുറത്താക്കി. വെയിൽസിലെ റെക്‌സാമിലെ ആശുപത്രി പരിസരത്ത് വച്ചാണ് ഡയാലിസിസ് രോഗി മരണപ്പെട്ടത്.

സംഭവത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെയാണ് 42കാരിയായ പെനലോപ്പ് വില്യംസിനെ പുറത്താക്കി‌ത്. ആശുപത്രിയിലെ ഡയാലിസിസ് രോഗിയായിരുന്നു മരിച്ചയാൾ. ഡയാലിസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയ ഇയാളുമായി നഴ്‌സ് പ്രണയത്തിലാവുകയായിരുന്നു. 

നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) ഫിറ്റ്‌നസ്-ടു-പ്രാക്ടീസ് പാനൽ നടത്തിയ അന്വേഷണത്തിനും ഹിയറിങ്ങിനും ശേഷമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. 

രോഗി വില്യംസിനെ ജോലിക്കിടെയാണ് പരിചയപ്പെട്ടത്. തുടർന്ന് രോ​ഗിയുടെ ചികിത്സിക്ക് സഹായിക്കുകയും പ്രണയത്തിലാകുകയും ചെയ്തു. പിന്നീട് ഇവർ തമ്മിൽ ഒരു വർഷത്തോളമായി ലൈംഗിക ബന്ധം തുടർന്നു. ഇതിനിടെ ആശുപത്രിയുടെ പാർക്കിങ് ഏരിയായിൽ കാറിൽ വച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുകയും ഈ സമയത്ത് ഹൃദയാഘാതം സംഭവിച്ച് രോഗി മരിക്കുകയുമായിരുന്നു. 

രോഗി കുഴഞ്ഞ് വീണപ്പോൾ നഴ്സ് എമർജൻസി ഉദ്യോഗസ്ഥർക്ക് പകരം ഒരു സഹപ്രവർത്തകയെ വിളിച്ചു. ഉടൻ തന്നെ ഒരു ആംബുലൻസിനെ വിളിക്കാൻ സഹപ്രവർത്തകൻ അവളോട് ആവശ്യപ്പെട്ടെങ്കിലും വൈകിയാണ് ഇവർ ആംബുലൻസ് വിളിച്ചത്. എമർജൻസി ജീവനക്കാർ എത്തിയപ്പോഴേക്കും രോ​ഗി മരിച്ചിരുന്നു.  

തനിക്ക് സുഖമില്ലെന്ന് ഫേസ്ബുക്കിൽ സന്ദേശമയച്ചതിനെ തുടർന്നാണ് പാർക്കിങ് ഏരിയയിലെ കാറിൽ പോയതെന്നാണ് നഴ്സ് പൊലീസിനോടും പാരാമെഡിക്കൽ സംഘത്തോടും ആദ്യം പറഞ്ഞത്. 30-45 മിനിറ്റുവരെ രോ​ഗിയോടൊപ്പം ചെലവഴിച്ചെന്നും അവർ പറഞ്ഞു. 

എന്നാൽ, ചോദ്യം ചെയ്യലിൽ ഇവർ ലൈം​ഗിക ബന്ധത്തിലേ‍ർപ്പെട്ടതായി നഴ്സ് സമ്മതിച്ചു. ലൈം​ഗിക ബന്ധത്തിനിടെ രോഗി കുഴഞ്ഞുവീഴുകയായിരുന്നുവെന്നും നഴ്സ് സമ്മതിച്ചു. വില്യംസ് നഴ്‌സിംഗ് പ്രൊഫഷനെ അപകീർത്തിപ്പെടുത്തിയെന്ന് ബോർഡ് കണ്ടെത്തിയെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 


Share it:

National

Post A Comment: