ഇടുക്കി: നിയന്ത്രണം വിട്ട മിനി ലോറി 1000 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കുട്ടിക്കാനം മുറിഞ്ഞപുഴ കടുവാ പാറയ്ക്ക് സമീപം വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. വാഹനത്തിന്‍റെ ഡ്രൈവർ കോട്ടയം പള്ളം സ്വദേശി ജോമോൻ ജോസഫ് (26 ) ആണ് മരിച്ചത്.
കോട്ടയത്ത് നിന്നും കട്ടപ്പനയിലേക്ക് ടയറുമായി പോയ വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. 1000ത്തോളം അടി താഴ്ച്ചയിലാണ് വാഹനം കിടക്കുന്നത്. വാഹനത്തിൽ നിന്നും തെറിച്ചു പോയ ജോമോനെ 250 അടി താഴ്ച്ചയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
അപകടം നടന്ന വാഹനത്തിന്‍റെ പിന്നാലെ എത്തിയ വാഹനത്തിലെ യാത്രികരും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനത്തിന് തുടക്കമിട്ടത്. തുടർന്ന് പെരുവന്താനം പൊലിസും, പീരുമേട് ഫയർഫോഴ്സും, ഹൈവേ പൊലീസും സ്ഥലത്തെത്തി. ഒരു മണിക്കൂറോളം പണിപ്പെട്ടാണ് ജോമോനെ റോഡിലെത്തിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം
പത്തനംതിട്ട: ഒന്നര വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്നും കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിനെയാണ് കാണാതായത്. സംഭവത്തിൽ നൗഷാദിന്‍റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയില്‍ പൊലീസ് ഉടന്‍ പരിശോധന നടത്തും. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്.
നൗഷാദിന്‍റെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ചില തോന്നിയ സംശയങ്ങളില്‍ നിന്നാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. ഭാര്യയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ച് മൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും ഭാര്യ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു. നിലവില്‍ ഭാര്യ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പറക്കോട് പരുത്തിപ്പാറയില്‍ പൊലീസ് ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ്.
Post A Comment: