തിരുവനന്തപുരം: നവജാത ശിശുവിന്‍റെ മൃതദേഹം കടൽ തീരത്ത് നായ കടിച്ചു വലിച്ച സംഭവം കൊലപാതകം. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്‌തു. അഞ്ചുതെങ്ങ് സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. അവിഹിത ബന്ധം പുറം ലോകം അറിയാതിരിക്കാനാണ് കൊലപാതകമെന്ന് ജൂലി മൊഴി നൽകിയിട്ടുണ്ട്.
പ്രസവിച്ചയുടനെ ജൂലി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് ശുചിമുറിയ്ക്ക് പിന്നിൽ കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നിന്ന് നായ്ക്കൾ ജഡം കടിച്ചുകൊണ്ട് പോയി കടൽത്തീരത്ത് ഇടുകയായിരുന്നു.
ഇക്കഴിഞ്ഞ 18നാണ് നവജാത ശിശുവിന്‍റെ മൃതദേഹം കടൽത്തീരത്ത് നിന്നും കണ്ടെത്തിയത്. തുടർന്ന് കുഞ്ഞിന്‍റെ മാതാവിനെ കണ്ടെത്താൻ സമീപത്തുള്ള ആശുപത്രികളിൽ മുഴുവൻ പൊലീസ് പരിശോധന നടത്തി. അങ്ങനെ സംശയം ജൂലിയിലേയ്ക്കെത്തി.
വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ ഇവരുടെ പ്രസവം അടുത്തിടെ നടന്നതായി കണ്ടെത്തി. ഇതോടെ ഇവർ കുറ്റം സമ്മതിച്ചു. ജൂലിയുടെ ഭർത്താവ് ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു. പതിമൂന്ന് വയസുള്ള ഒരു മകനുണ്ട്. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നത് അന്വേഷിച്ച് വരികയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഭാര്യ കൊന്ന് കുഴിച്ചുമൂടിയ ഭർത്താവ് ജീവനോടെ തിരിച്ചെത്തി
പത്തനംതിട്ട: ഭാര്യ കൊന്ന് കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തിയ യുവാവ് ജീവനോടെ തിരിച്ചെത്തി. പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിലാണ് വൻ വഴിത്തിരിവുണ്ടായത്. കൊല ചെയ്തുവെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കിയ നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തിൽ ജീവനോടെ കണ്ടെത്തുകയായിരുന്നു. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു.
2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്സാന പൊലീസിനോട് പറഞ്ഞിരുന്നു.
വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നായിരുന്നു ഇവരുടെ മൊഴി. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അഫ്സാനയുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. തെളിവ് നശിപ്പിക്കൽ, പൊലീസിനെ കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ അഫ്സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മൊഴിയുടെ അസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായിരുന്നില്ല.
Post A Comment: