പാലക്കാട്: വീടിന് സമീപത്ത് വച്ച് തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെൻമാറ വിത്തിനശ്ശേരി സ്വദേശിനി സരസ്വതി (60) ആണ് മരിച്ചത്.
മെയ് ഒന്നിനാണ് ഇവർക്ക് നായയുടെ കടിയേറ്റത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കടിയേറ്റ ദിവസം പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് പിന്നീട് കാൽ മുഴുവൻ പൊള്ളലേറ്റ നിലയിലായിരുന്നു.
ആരോഗ്യാവസ്ഥ ഗുരുതരമായതിനെത്തുടർന്ന് തൃശൂർ മെഡിക്കൽ ആശുപത്രിയിൽ വെച്ച് കാൽ മുറിച്ച് മാറ്റുകയും ചെയ്തു. ചികിത്സക്കിടെ പേവിഷ ബാധ സ്ഥിരീകരിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
പരുന്തുംപാറയിൽ യുവാവ് കൊക്കയിൽ വീണ് മരിച്ചു
ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ യുവാവ് കൊക്കയിൽ വീണ് മരിച്ചു. പത്തനംതിട്ട അടൂർ തോട്ടമുക്ക് ഒറ്റപ്ലാവിലയിൽ റോബി ജോൺ (31) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 10.30 ഓടെയാണ് അപകടം നടന്നതെന്നാണ് നിഗമനം.
അടൂരിൽ നിന്നും യുവാക്കളുടെ അഞ്ചംഗ സംഘമാണ് തിങ്കളാഴ്ച്ച പരുന്തുംപാറ കാണാനായി എത്തിയത്. പരുന്തുംപാറയിലെത്തിയപ്പോൾ റോബി വാഹനത്തിൽ നിന്നും ഇറങ്ങി ഓടിയെന്നും ബാരിക്കേഡിൽ തട്ടി കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്.
കൊക്കയിലേക്ക് വീണ റോബിയെ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പീരുമേട് പൊലീസിൽ വിവരം അറിയിക്കുകയും രാത്രിയിൽ പൊലീസിന്‍റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സിന്‍റെ സഹായത്തോടെ കൊക്കയിൽ തിരച്ചിൽ നടത്തുകയുമായിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാത്രി തിരച്ചിൽ പൂർത്തിയാക്കാനായില്ല. പിന്നീട് ചൊവ്വാഴ്ച്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിക്കാനം കെ.എ.പി അഞ്ചാം ബെറ്റാലിയനിൽപെട്ട
ഹൈ ആൾട്ടിട്യൂഡ് സംഘാoഗങ്ങളും ഫയർഫോഴ്സും ചേർന്നാണ് ചൊവ്വാഴ്ച്ച രാവിലെ കൊക്കയിലിറങ്ങി തിരച്ചിൽ നടത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം മരണത്തിൽ ദൂരൂഹതയില്ലെന്നും ബാരിക്കേഡിൽ തട്ടി വീണതാണ് മരണകാരണമെന്നുമാണ് പൊലീസ് ഭാഷ്യം. റോബി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളാണെന്ന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ടെന്നും പീരുമേട് എസ്.എച്ച്. ഒ.വി.സി വിഷ്ണു കുമാർ പറഞ്ഞു.
Post A Comment: