പാലക്കാട്: പിഞ്ചു കുഞ്ഞുങ്ങളും അമ്മയും കിണറ്റിൽ ചാടി മരിച്ച നിലയിൽ. പാലക്കാട് മേലാർകോട്ടിൽ കീഴ്പാടം ഐശ്വര്യ (28), മക്കളായ അനുഗ്രഹ (രണ്ടര), ആരോമൽ (പത്ത് മാസം) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നാണ് ഇവർ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് എത്തിയത്. ഭര്‍ത്താവിന്‍റെ അച്ഛനാണ് ഇവരെ വീട്ടിലേക്ക് കൊണ്ട് വന്നാക്കിയത്. പിന്നാലെ ഐശ്വര്യയേയും കുട്ടികളെയും കാണാതായി.
പിന്നീട് നടത്തിയ തിരച്ചിലിലാണ് പാടത്തിനോട് ചേര്‍ന്നുള്ള കിണറ്റില്‍ നിന്ന് ഐശ്വര്യയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തി നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
കട്ടപ്പനയിൽ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ
ഇടുക്കി: വിദേശ യാത്രക്ക് ടിക്കറ്റ് എടുത്തു നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ. കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ സ്കൈ ലിങ്ക് എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തി വന്നിരുന്ന കട്ടപ്പന സൗത്ത് കാഞ്ഞിരന്താനം സാബു (45) ആണ് അറസ്റ്റിലായത്. 30 ലക്ഷത്തോളം രൂപ ഇയാൾ കബളിപ്പിച്ചെന്നാണ് നിലവിലെ വിവരം. ഇതിൽ കൂടുതൽ പണം ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
ഉപരിപഠനത്തിനും ജോലിക്കുമായി വിദേശരാജ്യങ്ങളിൽ പോകുന്നതിനായി തന്‍റെ ഏജൻസിയെ സമീപിക്കുന്ന ആളുകളുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തന്‍റെ അക്കൗണ്ടിലേക്ക് വാങ്ങിയ പ്രതി ടിക്കറ്റ് എടുത്ത് നൽകാതെ ടിക്കറ്റ് എല്ലാം ശരിയായി എന്ന് ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 50 ലങികം പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചിരുന്നത്.
കുറച്ചു നാളുകളായി ഇയാൾ സ്ഥാപനം പൂട്ടി ഒളിവിലായിരുന്നു. ഇയാൾ കട്ടപ്പന നഗരത്തിലെത്തിയ വിവരം ലഭിച്ച പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. ഇയാൾ കാരണം നിരവധി ആളുകൾക്ക് ഉപരിപഠനവും ജോലിയും നഷ്ടമായിട്ടുണ്ട്. പലരും പണം നഷ്ടപ്പെട്ട് കടക്കണിയിലായി. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിൽ കട്ടപ്പന ഐ.പി ടി.സി. മുരുകൻ, എസ്.ഐ ലിജോ പി. മണി എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Post A Comment: