ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ യുവാവ് കൊക്കയിൽ വീണ് മരിച്ചു. പത്തനംതിട്ട അടൂർ തോട്ടമുക്ക് ഒറ്റപ്ലാവിലയിൽ റോബി ജോൺ (31) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 10.30 ഓടെയാണ് അപകടം നടന്നതെന്നാണ് നിഗമനം.
അടൂരിൽ നിന്നും യുവാക്കളുടെ അഞ്ചംഗ സംഘമാണ് തിങ്കളാഴ്ച്ച പരുന്തുംപാറ കാണാനായി എത്തിയത്. പരുന്തുംപാറയിലെത്തിയപ്പോൾ റോബി വാഹനത്തിൽ നിന്നും ഇറങ്ങി ഓടിയെന്നും ബാരിക്കേഡിൽ തട്ടി കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്.
കൊക്കയിലേക്ക് വീണ റോബിയെ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പീരുമേട് പൊലീസിൽ വിവരം അറിയിക്കുകയും രാത്രിയിൽ പൊലീസിന്‍റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സിന്‍റെ സഹായത്തോടെ കൊക്കയിൽ തിരച്ചിൽ നടത്തുകയുമായിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാത്രി തിരച്ചിൽ പൂർത്തിയാക്കാനായില്ല. പിന്നീട് ചൊവ്വാഴ്ച്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിക്കാനം കെ.എ.പി അഞ്ചാം ബെറ്റാലിയനിൽപെട്ട
ഹൈ ആൾട്ടിട്യൂഡ് സംഘാoഗങ്ങളും ഫയർഫോഴ്സും ചേർന്നാണ് ചൊവ്വാഴ്ച്ച രാവിലെ കൊക്കയിലിറങ്ങി തിരച്ചിൽ നടത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം മരണത്തിൽ ദൂരൂഹതയില്ലെന്നും ബാരിക്കേഡിൽ തട്ടി വീണതാണ് മരണകാരണമെന്നുമാണ് പൊലീസ് ഭാഷ്യം. റോബി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളാണെന്ന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ടെന്നും പീരുമേട് എസ്.എച്ച്. ഒ.വി.സി വിഷ്ണു കുമാർ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഉമ്മൻചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന്
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തിക്കുന്ന മൃതദേഹം തുടർന്ന് വസതിയിലേക്ക് കൊണ്ടുപോകും.
ശേഷം ദർബാർ ഹാളിലും പിന്നീട് കെപിസിസി ഓഫീസിലും പൊതുദർശനത്തിനു വക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും.
തിരുനക്കരയിൽ ആദ്യം മൈതാനത്ത് പൊതു ദർശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും നഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാൾ രണ്ട് മണിക്കാണ് സംസ്കാരം നടക്കുകയെന്നും സതീശൻ അറിയിച്ചു.
Post A Comment: