www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി ഉപ്പുതറയിൽ ഏഴ് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ

Share it:



ഇടുക്കി: ഏഴ് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ഉപ്പുതറ പുത്തൻവീട്ടിൽ വിഷ്‌ണുവിന്‍റെ ഭാര്യ ഗ്രീഷ്മ (25)യാണ് മരിച്ചത്. ഭർതൃമാതാവ് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് വീട് ഉള്ളിൽ നിന്നും പൂട്ടിക്കിടക്കുന്നത് കണ്ടത്. 

തുടർന്ന് മകനെ വിളിക്കുകയും വീടിന്‍റെ പിൻ ഭാഗത്തെ വാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ യുവതിയെ തൂങ്ങിയ നിലയിൽ കാണുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

കഴിഞ്ഞ ഒക്ടോബറിലാണ് മുണ്ടക്കയം ചോറ്റി വേങ്ങത്താനം എസ്റ്റേറ്റ് അമ്മു ഭവനിൽ ഗണേശൻസെൽവി ദമ്പതികളുടെ മകൾ ഗ്രീഷ്മയെ വിഷ്ണു വിവാഹം ചെയ്തത്. സംഭവ ദിവസം ഉച്ച കഴിഞ്ഞ് ഗ്രീഷ്മ വിഷ്ണുവിനെ വിളിച്ചിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞേ വരാൻ കഴിയുവെന്ന് അറിയിച്ചിരുന്നതായി വിഷ്ണു പോലീസിന് മൊഴി നൽകിയിട്ടുണ്ട്.  

വളരെ സന്തോഷത്തോടെയാണ് ഇവർ ജീവിച്ചു പോന്നതെന്ന് ബന്ധുക്കളും അയൽവാസികളും പറഞ്ഞു. ഭർത്യവീട്ടുകാരുമായും യാതൊരു പ്രശ്നമുണ്ടായിരുന്നില്ലെന്ന് അയൽവാസികൾ പറയുന്നു. എന്താണ് ജീവനൊടുക്കാൻ കാരണമെന്ന് വ്യക്തമായിട്ടില്ല.

മൃതദേഹം ഇടുക്കി മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉപ്പുതറയിലെ വിഷ്ണുവിന്‍റെ വീട്ടിൽ കുറച്ച് സമയം പൊതു ദർശനത്തിന് ശേഷം ചോറ്റിയിലെ വീട്ടിലേക്ക് കൊണ്ട് പോയി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം 

പത്തനംതിട്ട: ഒന്നര വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്നും കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിനെയാണ് കാണാതായത്. സംഭവത്തിൽ നൗഷാദിന്‍റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. 

മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയില്‍ പൊലീസ് ഉടന്‍ പരിശോധന നടത്തും. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്. 

നൗഷാദിന്‍റെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ചില തോന്നിയ സംശയങ്ങളില്‍ നിന്നാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. ഭാര്യയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ച് മൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും ഭാര്യ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു. നിലവില്‍ ഭാര്യ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പറക്കോട് പരുത്തിപ്പാറയില്‍ പൊലീസ് ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ്. 


Share it:

Idukki

Post A Comment: