കൊല്ലം: ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഒന്നര വയസുള്ള കുഞ്ഞിനെ തൂക്കിയെടുത്ത് എറിഞ്ഞ ദമ്പതികൾ അറസ്റ്റിൽ. കൊല്ലം ചിന്നക്കട കുറവൻപാലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളാണ് കുഞ്ഞിനോട് അതിക്രമം കാണിച്ചത്.
ഭാര്യയും ഭർത്താവും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും വഴക്കിലേർപ്പെട്ടു. ഇത് കണ്ട് അടുത്തു ചെന്ന കുട്ടിയെയാണ് വീടിനുള്ളിൽ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞത്. അക്രമത്തെ തുടർന്ന് കുഞ്ഞിന്‍റെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി എട്ടിനായിരുന്നു സംഭവം. പതിവായി ഇരുവരും ഒന്നിച്ചിരുന്നാണ് മദ്യപാനം. സംഭവ ദിവസം പതിവുപോലെ ഒന്നിച്ച് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. വാക്കുതർക്കം വലിയ വഴക്കിലേക്ക് കടക്കുകയായിരുന്നു. അച്ഛനും അമ്മയും വഴക്കുകൂടുന്നതു കണ്ട് കുഞ്ഞ് ഭയന്നു.
പേടിച്ച് അച്ഛന്‍റെയും അമ്മയുടെയും അടുത്തേക്ക് എത്തിയ കുഞ്ഞ് ഇരുവരുടേയും വസ്ത്രത്തിൽ പിടിച്ചു വലിച്ചു. ഈ സമയത്ത് വലിയ വഴക്കിനിയിടയിൽ നിന്ന പിതാവ് കുഞ്ഞിനെ പൊക്കിയെടുത്ത് വീടിനു പുറത്തേക്ക് എറിയുകയായിരുന്നു എന്നാണ് വിവരം.
സമീപത്തുണ്ടായിരുന്ന അൽവാസികൾ ഇതുകണ്ട് ഓടിയെത്തി. അവരാണ് കുഞ്ഞിനെ എടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ആശുപത്രിയിലെത്തിച്ച കുഞ്ഞിന്‍റെ പരുക്ക് സാരമുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
പാറമടക്കയത്തിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു
കട്ടപ്പന: ആഴമുള്ള പാറമടക്കയത്തിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ട് പേർ മുങ്ങി മരിച്ചു. ഇടുക്കി വണ്ടൻമേട്ടിലാണ് അപകടം സംഭവിച്ചത്. മംഗലംപടി പന്നിയിറക്കത്തില്‍ പ്രകാശിന്‍റെ മകന്‍ പ്രദീപ് (24), മൂന്നാംകുഴി മുതുപുരയിടത്തില്‍ മണിയുടെ മകന്‍ രഞ്ജിത്ത് (26) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. വണ്ടന്‍മേട് രാജാകണ്ടം ഞാറക്കുളം അമ്പലത്തിന് സമീപത്തുള്ള പാറമട കയത്തിൽ കുളിക്കാനായിട്ടാണ് അഞ്ചംഗ സംഘം എത്തിയത്. ആഴമുള്ള കയത്തിൽ ഇറങ്ങിയ പ്രദീപും, രഞ്ജിത്തും വെള്ളത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാനായി സുഹൃത്തുക്കൾ വെള്ളത്തിലേക്ക് ചാടിയെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് നാട്ടുകാരും കട്ടപ്പന ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വണ്ടൻമേട് പൊലീസ് മേൽനടപടി സ്വീകരിച്ചിട്ടുണ്ട്.
ഇവരെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. കട്ടപ്പന ഫയര്‍ഫോഴ്സ് നടത്തിയ തിരിച്ചലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. ഇരുവരുടേയും മൃതദ്ദേഹങ്ങള്‍ കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. വണ്ടന്‍മേട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: