തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായതുമായി ബന്ധപ്പെട്ടുണ്ടായ കേസിൽ തുടർ നടപടി അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി. കേസ് വലിയ നാണക്കേടായതോടെയാണ് നിർദേശം.
ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ലിഫയറും തിരികെ നൽകി. സംഭവത്തിൽ ചിരിപ്പിച്ച് കൊല്ലരുതെന്ന പരിഹസിച്ച പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചുപറഞ്ഞാണ് കേസെടുത്തതെന്നും ആരോപിച്ചു.
മൈക്കിലുണ്ടായ തകരാറിന്‍റെ പേരിൽ കൻറോൺമെന്‍റ് പൊലീസ് എടുത്ത കേസാണ് സർക്കാറിനും പൊലീസിനും വലിയ നാണക്കേടായത്. ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കിൽ ഹൗളിങ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധത്തിൽ പ്രതി പ്രവർത്തിച്ചു എന്നാണ് എഫ്ഐഐർ.
പക്ഷെ പൊലീസ് സ്വമേധായ എടുത്ത കേസിൽ പ്രതിയില്ല. കേസെടുത്തത് മാത്രമല്ല മൈക്ക് ഓപ്പറേറ്റർ വട്ടിയൂർക്കാവിലെ എസ് വി സൗണ്ട്സ് ഉടമ രഞ്ജിത്തിൽ നിന്നും മുഖ്യമന്ത്രി പ്രസംഗിക്കാൻ ഉപയോഗിച്ച മൈക്കും ആംപ്ളിഫൈയറും കേബിളുകളും പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനക്ക് അയച്ചു.
മൈക്ക് ഒന്നാം പ്രതി, കേബിൾ രണ്ടാം പ്രതി എന്നൊക്കെയുള്ള പരിഹാസവും കടുത്ത വിമർശനവും ഉയർന്നതോടെ നാണക്കേടിൽ നിന്നും തലയൂരാൻ ഒടുവിൽ മുഖ്യമന്ത്രി ഇടപെടുകായിരുന്നു. സുരക്ഷാ പരിശോധനയല്ലാതെ എല്ലാം അവസാനിപ്പിക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: