കൊച്ചി: പീഡനത്തിനിരയായ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിക്ക് 15 വർഷം കഠിന തടവിനും 75,000 രൂപ പിഴയും ശിക്ഷ. ചെറായി അരയത്തിക്കടവ് പെട്ടിക്കാട്ടില്‍ വീട്ടില്‍ ആഷിക്ക് (27) നെയാണ് പോക്‌സോ കേസുമായി ബന്ധപ്പെട്ട ആലുവ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. 2018 ലാണ് കേസിനാസ്പദമായ സംഭവം. നോര്‍ത്ത് പറവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നത്.
പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി അടിമാലിയില്‍ വച്ച് ബലാസംഗത്തിനിരയാക്കുകയായിരുന്നു. മാനസിക ആഘാതത്തിലായ പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തു. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ആഷിക്ക് നിലവില്‍ കാപ്പാ നിയമ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
മുനമ്പം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്. നോര്‍ത്ത് പറവൂര്‍ ഇന്‍സ്‌പെക്ടറായിരുന്ന അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ രഗീഷ് കുമാര്‍ , പ്രദീപ്, ജോണ്‍സണ്‍, എ.എസ്.ഐ ബിജു സി.പി.ഒ സ്വപ്ന എന്നിവരാണ് കേസ് അന്വേഷിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
സംസ്ഥാനത്ത് വീണ്ടും മഴ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാത ചുഴി രൂപപ്പെടാനുള്ള സാധ്യതയാണ് കേരളത്തിൽ വീണ്ടും മഴ ശക്തമാകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിലവിൽ തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതും മഴയ്ക്ക് കാരണമാകുന്നുണ്ട്.
ഇതിന് പുറമേയൊണ് മറ്റൊരു ചക്രവാത ചുഴി കൂടി രൂപപ്പെടുന്നത്. ഇതോടെ കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം ഇന്ന് നേരത്തെ പ്രഖ്യാപിച്ച പ്രകാരം മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 16 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടാനാണ് സാധ്യത.
Post A Comment: