ലക്‌നൗ: കാമുകനോട് സംസാരിക്കാൻ അനുവദിക്കാതിരുന്ന പിതാവിനെതിരെ പരാതിയുമായി 19 കാരി പൊലീസ് സ്റ്റേഷനിൽ. ഉത്തർപ്രദേശിലാണ് സംഭവം. കാമുകനൊപ്പമാണ് യുവതി പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത്. കാമുകനെ ഫോൺ വിളിക്കുന്നത് പിതാവ് തടഞ്ഞെന്നും മർദിച്ചെന്നുമായിരുന്നു പരാതി.
തുടർന്ന് പൊലീസ്, പെൺകുട്ടിയുടെ അച്ഛനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പിഴ ചുമത്തി വിട്ടയച്ചു. ജൂലൈ 11ന് രാത്രി ഒമ്പതിന് ജമുനിയാമൗ ഗ്രാമത്തിലാണ് സംഭവം. 19 കാരിയായ പെൺകുട്ടി കാമുകനുമായി മൊബൈൽ ഫോണിൽ സംസാരിക്കുമ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. ഫോൺ സംസാരം കണ്ട പിതാവ് പെൺകുട്ടിയെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയെ നിരീക്ഷിക്കാൻ വീട്ടുകാരോട് ഇയാൾ നിർദേശിച്ചതായും എസ്എച്ച്ഒ പറഞ്ഞു.
പ്രകോപിതയായ പെൺകുട്ടി പിറ്റേന്ന് രാവിലെ കാമുകനെ വീട്ടിലേക്ക് വിളിക്കുകയും റുദൗലി പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകുകയും ചെയ്തെന്ന് എസ്എച്ച്ഒ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ കൗൺസിലറെയും കൂട്ടി ചർച്ചക്ക് ശ്രമിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല.
താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥരെ സമീപിക്കുമെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. മർദ്ദിച്ചതിനും കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയതിനും കേസെടുത്തതായി പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
സംസ്ഥാനത്ത് വീണ്ടും മഴ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാത ചുഴി രൂപപ്പെടാനുള്ള സാധ്യതയാണ് കേരളത്തിൽ വീണ്ടും മഴ ശക്തമാകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിലവിൽ തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതും മഴയ്ക്ക് കാരണമാകുന്നുണ്ട്.
ഇതിന് പുറമേയൊണ് മറ്റൊരു ചക്രവാത ചുഴി കൂടി രൂപപ്പെടുന്നത്.
ഇതോടെ കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം ഇന്ന് നേരത്തെ പ്രഖ്യാപിച്ച പ്രകാരം മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 16 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടാനാണ് സാധ്യത.
Post A Comment: