www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യ പിണങ്ങിയതിന്‍റെ പക; കേരളം നടുങ്ങിയ ആമകണ്ടം കൊലക്കേസിൽ ഒടുവിൽ പ്രതിക്ക് വധ ശിക്ഷ

ആമക്കണ്ടത്തെ ക്രൂരമായ കൊലപാതകത്തിൽ ഒടുക്കം പ്രതിക്ക് വധ ശിക്ഷ
Share it:



ഇടുക്കി: സമാനതകളില്ലാത്ത ഇടുക്കി ആമക്കണ്ടത്തെ ക്രൂരമായ കൊലപാതകത്തിൽ ഒടുക്കം പ്രതിക്ക് വധ ശിക്ഷ വിധിച്ച് കോടതി. കുടുംബ വഴക്കിനെ തുടർന്ന് ആറ് വയസുള്ള കുട്ടിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും കുട്ടിയുടെ 14 വയസുള്ള സഹോദരിയെ ഏലക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്‌ത സംഭവത്തിലാണ് കുട്ടികളുടെ മാതൃസഹോദരീ ഭർത്താവിനെ കോടതി വധ ശിക്ഷക്ക് വിധിച്ചിരിക്കുന്നത്.

നാലു കേസുകളില്‍ മരണം വരെ തടവു ശിക്ഷയും വിധിച്ചിട്ടുണ്ട്. പ്രതിക്ക് 92 വര്‍ഷം തടവു ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. പ്രതി കുട്ടികളുടെ അമ്മയെയും മുത്തശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതിനു ശേഷമാണ് 14 വയസുകാരിയായ സഹോദരിയെ ഏലത്തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്തതത്. ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി വര്‍ഗീസ് ആണ് വിധി പറഞ്ഞത്. 

Also Read: ചിലർ നാവ് എന്‍റെ വായ്ക്കുള്ളിലാക്കി.... സ്വകാര്യ ഭാഗത്തേക്ക് വിരലുകൾ കടത്തി.... മണിപ്പൂർ വീഡിയോയിലെ അതി ജീവിത അന്നത്തെ ദിവസം ഓർത്തെടുക്കുന്നു...    

കേരളം നടുങ്ങിയ സംഭവം നടന്നത് 2021 ഒക്‌ടോബർ മൂന്നിന് പുലർച്ചെ മൂന്നിനായിരുന്നു. വണ്ടിപ്പെരിയാർ സ്വദേശിയായ പ്രതി ഇവിടെയുള്ള ഭാര്യയെയും രണ്ട് ആൺ മക്കളെയും ഉപേക്ഷിച്ചാണ് ആമക്കണ്ടത്തുള്ള യുവതിക്കൊപ്പം താമസം തുടങ്ങിയത്. മതം മാറിയാണ് പ്രതി ഇവർക്കൊപ്പം താമസിച്ചിരുന്നത്. ഇവരുടെ സഹോദരിയുടെ മകനാണ് കൊല്ലപ്പെട്ടത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഭാര്യാ സഹോദരിയുമായി പ്രതി നിരന്തരം വാക്ക് തർക്കവും സംഘർഷവും ഉണ്ടാക്കിയിരുന്നു. 

പ്രതിയും ഭാര്യയും വസ്‌തുവിന്‍റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ടാണ് ഭാര്യാ സഹോദരിയുമായി വഴക്കുണ്ടാക്കിയിരുന്നത്. ഇടയ്ക്ക് പ്രതി ഭാര്യാ സഹോദരിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്ന് വെള്ളത്തൂവല്‍ പൊലീസ് ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു.

ഇതിനിടയില്‍ പ്രതിയും ഭാര്യയുമായി കുടുംബ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും നിരന്തരം വഴക്കിടുകയും ചെയ്യുന്നത് പതിവായി. തുടര്‍ന്ന് നാട്ടുകാരും മറ്റും ഇടപെട്ട് ഇരുവരോടും പിരിഞ്ഞു താമസിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കൊല നടക്കുന്നതിന് 15 ദിവസം മുന്‍പായിരുന്നു ഇരുവരും പരിഞ്ഞു താമസിക്കാന്‍ ആരംഭിച്ചത്. 

ഭാര്യ പിരിയാൻ കാരണം ഭാര്യാ സഹോദരിയും ഭാര്യയുടെ അമ്മയുമാണെന്ന ധാരണയാണ് ക്രൂരതയിലേക്ക് നയിച്ചത്. തനിക്കില്ലാത്ത കുടുംബം അവർക്കും വേണ്ടെന്നായിരുന്നു പ്രതിയുടെ തീരുമാനം. 

കൊല്ലപ്പെട്ട ആറുവയസുകാരനും അമ്മയും താമസിയ്ക്കുന്ന വീട്ടിലാണ് പ്രതി ആദ്യം എത്തിയത്. അടച്ചുറപ്പില്ലാത്ത പുറകു വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന പ്രതി ചുറ്റിക ഉപയോഗിച്ച് ഇരുവരേയും പലതവണ അടിക്കുകയായിരുന്നു. 

അവര്‍ രണ്ടുപേരും മരിച്ചെന്ന് കരുതിയാണ് അടുത്ത വീട്ടിലേക്ക് പോയത്. ഇവരേയും സമാനമായ രീതിയില്‍ ആക്രമിച്ചു. ശബ്ദം കേട്ട് ഉണര്‍ന്ന പതിനാലുകാരി പെണ്‍കുട്ടിയെ വലിച്ചിഴച്ച് ആദ്യം ആക്രമണം നടത്തിയ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് സമീപത്തെ ഏലകാട്ടിലേയ്ക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. 

തുടര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്താനായിരുന്നു പ്രതിയുടെ ഉദ്ദേശ്യം. ഇതിനിടെ അക്രമിയുടെ കൈയില്‍ നിന്നും പെണ്‍കുട്ടി കുതറി മാറി ഓടി രക്ഷപെടുകയായിരുന്നു. പെണ്‍കുട്ടി അയല്‍വീട്ടില്‍ എത്തി വിവരം പറഞ്ഞതോടെയാണ് നാട്ടുകാര്‍ ഇക്കാര്യങ്ങള്‍ അറിയുന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇപ്പോഴും പൂർണമായ രീതിയില്‍ മാനസിക ആരോഗ്യം വീണ്ടെടുത്തിട്ടില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

Idukki

Mostreaded

Post A Comment: