കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ കേരള രാഷ്ട്രീയത്തിൽ ചർച്ചയായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. 53 വർഷത്തിനു ശേഷം പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയല്ലാതെ മറ്റൊരാൾ പ്രതിനിധിയാകും. മണ്ഡലം തിരിച്ചു പിടിക്കാൻ ഇടതുപക്ഷവും നിലനിർത്താൻ യുഡിഎഫും നീക്കം ആരംഭിച്ചു കഴിഞ്ഞു.
കരുത്തറിയിക്കാൻ ബിജെപിയും രംഗത്തെത്തുന്നതോടെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരള രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്ന ഒന്നായിരിക്കും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്.
പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കേണ്ടെന്ന് തന്നെയാണ് സംസ്ഥാന സർക്കാരിന്‍റെയും തീരുമാനം. പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താന്‍ വേണ്ടിയുള്ള നടപടിക്രമങ്ങളിലേക്ക് നിയമസഭ കടന്നുകഴിഞ്ഞു. പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താനായി നിയമസഭ വിജ്ഞാപനം ഇറക്കി. ഇനി തെരഞ്ഞെടുപ്പ് കമ്മീഷനടക്കം കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നതോടെ പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.
1970 മുതല്‍ ഇന്നേവരെ ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റൊരു നേതാവ് പുതുപ്പള്ളിയെ പ്രതിനീധീകരിച്ച് നിയമസഭയിലേക്ക് എത്തിയിട്ടില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സമാജികനായിരുന്ന നേതാവെന്ന റെക്കോര്‍ഡ് ഉമ്മന്‍ചാണ്ടിക്ക് സമ്മാനിച്ചതിന്‍റെ ഖ്യാതിയും പുതുപ്പള്ളി ജനതക്ക് സ്വന്തമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരിക്കെ 1970 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ ആദ്യമായി ജനവിധി തേടിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: