ഇടുക്കി: തമിഴ്നാട്ടിൽ നിന്നും ഇരട്ടിയോളം ആളുകളെ കയറ്റി വന്ന ജീപ്പ് തലകീഴായി മറിഞ്ഞു. കുമളി ഒന്നാം മൈലിനും രണ്ടാം മൈലിനും ഇടയിലായിരുന്നു അപകടം. വണ്ടിക്കുള്ളിൽ ഓവർ ലോഡാണെന്ന വിവരം പുറത്തറിയാതിരിക്കാൻ പരുക്കേറ്റവരെ സ്ഥലത്ത് നിന്നും അതിവേഗം മാറ്റിയതായും വിവരമുണ്ട്.
20 ഓളം പേരാണ് ജീപ്പിലുണ്ടായിരുന്നതെന്നാണ് വിവരം. യാത്രികർക്ക് നിസാര പരുക്കുകൾ ഏറ്റിരുന്നുവെങ്കിലും ഇവരെ അതിവേഗം സ്ഥലത്ത് നിന്നും മാറ്റുകയായിരുന്നു.
രാവിലെ തമിഴ്നാട്ടിൽ നിന്നും ഏലത്തോട്ടത്തിലേക്ക് തൊഴിലാളികളുമായി പോയ വാഹനമാണ് അപകടത്തിൽപെട്ടത്. ജീപ്പ് അമിത വേഗത്തിലാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
പൊലീസും മോട്ടോർ വാഹന വകുപ്പും കണ്ണടക്കുന്നതോടെ രാവിലെ ആറു മുതൽ ഏഴ് വരെയുള്ള സമയത്ത് നൂറുകണക്കിന് വാഹനങ്ങളാണ് ഇത്തരത്തിൽ ആളുകളെ കയറ്റി ഇതുവഴി കടന്നു പോകുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
യുവതി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു
തൃശൂർ: വയറുവേദനക്ക് ചികിത്സ തേടിയെത്തിയ യുവതി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. കടുത്ത വയറുവേദനയെ തുടർന്ന് ഭർത്താവിനൊപ്പമാണ് യുവതി ആശുപത്രിയിലെത്തിയത്.
ഇതിനിടെ മൂത്രം പരിശോധിക്കാൻ ശുചിമുറിയിൽ പോയ യുവതി ഇവിടെ പ്രസവിക്കുകയായിരുന്നു. യുവതിയ്ക്കും കുഞ്ഞിനും ആവശ്യമായ പ്രാഥമിക ചികിത്സ ഉടനെ തന്നെ ലഭ്യമാക്കി. ഗര്‍ഭിണിയാണെന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ല എന്നാണ് യുവതി പറയുന്നത്. കൂടുതല്‍ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ.
ചാവക്കാടുള്ള മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ് അമ്മയും കുഞ്ഞും ഇപ്പോള്‍. നിലവില്‍ യുവതിയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ല എന്നാണ് റിപ്പോര്‍ട്ട്.
Post A Comment: