ന്യൂയോർക്ക്: നായാട്ടിനിടെ അണ്ണാനെന്ന് കരുതി വച്ച വെടി കൊണ്ട് വിദ്യാർഥി മരിച്ചു. അമേരിക്കയിലെ ബ്രൈറ്റണിലാണ് സംഭവം നടന്നത്. കാർസൺ റയാൻ എന്ന 17കാരനാണ് മരിച്ചത്. മികച്ച കായിക താരവും നായാട്ടിന് പേരു കേട്ട വിദ്യാർഥിയുമാണ് മരിച്ചതെന്നാണ് യുഎസ് മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ട്.
ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് സംസ്ഥാന വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരും പ്രാദേശിക നിയമ നിര്‍വ്വഹണ ഏജന്‍സികളും അറിയിച്ചു. റയാന്‍ ഒരു സംഘം വേട്ടക്കാര്‍ക്കൊപ്പം മരങ്ങള്‍ നിറഞ്ഞ വനമേഖലയിലേക്ക് വേട്ടയ്ക്ക് പോവുകയായിരുന്നു.
അണ്ണാനെപ്പോലുള്ള ചെറുജീവികളെയാണ് വേട്ടയാടാന്‍ ലക്ഷ്യമിട്ടിരുന്നത്. വേട്ടക്കിടെ, സംഘത്തിലെ ഒരംഗം മരങ്ങള്‍ക്കിടയിലൂടെ നീങ്ങുന്നത് അണ്ണാനാണെന്ന് തെറ്റിധരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍, വെടിയുണ്ട റയാന്‍റെ തലയുടെ പിന്നിലായാണ് കൊണ്ടത്. ഉടന്‍തന്നെ അടിയന്തര ചികിത്സ നല്‍കി റയാനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബദ്ധത്തില്‍ സംഭവിച്ച വെടിവെപ്പായി കണക്കാക്കി അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പ്രാദേശിക ഷെരീഫ് ഓഫീസും സംസ്ഥാന വന്യജീവി ഉദ്യോഗസ്ഥരും അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും, സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
അമ്മയെ കറിക്കത്തികൊണ്ട് കുത്തി മകൾ
ആലപ്പുഴ: അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചത് ചോദ്യം ചെയ്‌ത അമ്മയെ 17 കാരി കുത്തി പരുക്കേൽപ്പിച്ചു. ആലപ്പുഴ ബീച്ച് വാർഡിൽ താമസിക്കുന്ന അധ്യാപികയായ വീട്ടമ്മയ്ക്കാണ് കുത്തേറ്റത്. പ്ലസ് വൺ വിദ്യാർഥിനിയായ മകളാണ് അമ്മയെ കുത്തിയത്.
കഴുത്തിന് കുത്തേറ്റ ഇവർ വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. മകൾക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. മകളുടെ മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അമ്മ ഫോണിന്‍റെ ചാർജർ മാറ്റിവച്ചു. ഇതിനെ ചൊല്ലിയും ഇരുവരും തമ്മിൽ വഴക്കിട്ടു.
ഇതിനു പിന്നാലെ വീടിന്‍റെ തറയിൽ വളർത്തു നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ മകളോട് അമ്മ പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വീണ്ടും തർക്കം ഉണ്ടാകുകയും കറിക്കത്തികൊണ്ട് 17 കാരി അമ്മയുടെ കഴുത്തിൽ കുത്തുകയുമായിരുന്നു. ഈ സമയത്ത് പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ അധ്യാപിക വീട്ടിൽ നിന്നും ഇറങ്ങിയോടി സമീപത്തെ വീട്ടിലെത്തി.
അയൽവാസിയുടെ വീട്ടിലെത്തിയ ഇവർ ബോധം കെട്ട് വീഴുകയായിരുന്നു. അയൽവാസിയായ യുവാവ് കഴുത്തിൽ തുണികൊണ്ട് കെട്ടിയ ശേഷം പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ആംബുലൻസ് എത്തിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഐസിയുവിൽ കഴിയുന്ന ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയെ പൊലീസ് ഷെൽറ്റർ ഹോമിലേക്ക് മാറ്റി.
Post A Comment: