ബംഗളൂരു: ചികിത്സയുടെ മറവിൽ 21 കാരിയോട് അപമര്യാദയായി പെരുമാറിയ ത്വക്ക് രോഗ വിദഗ്ദൻ അറസ്റ്റിൽ. സെൻട്രൽ ബംഗളൂരുവിലെ ഡോക്‌ടറായിരുന്ന പ്രവീൺ (56) ആണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍റ് ചെയ്‌തു.
സാധാരണയായി പിതാവിനൊപ്പമാണ് പെൺകുട്ടി ഡോക്‌ടറെ കാണാനെത്തുന്നത്. എന്നാൽ സംഭവ ദിവസം ഒറ്റക്കാണ് യുവതി ക്ലിനിക്കിലെത്തിയത്. ഇത് മനസിലാക്കിയ ഡോക്‌ടർ ത്വക്കിലെ അണുബാധ പരിശോധിക്കാനെന്ന പേരിൽ ശരീരത്തിൽ സ്പർശിക്കുകയും വസ്ത്രം മാറ്റാൻ ശ്രമിക്കുകയും ചെയ്‌തു.
30 മിനിറ്റോളം ഡോക്‌ടറുടെ ചൂഷണം തുടർന്നു. ഇതിനിടെ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്‌തു. തുടർന്ന് ഹോട്ടലിൽ മുറി ബുക്ക് ചെയ്യാമെന്ന് വരെ ഡോക്‌ടർ പറഞ്ഞതായി 21 കാരി പരാതിയിൽ പറയുന്നു. സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ ബന്ധുക്കൾ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: