ഇടുക്കി: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി കട്ടപ്പനയിൽ അറസ്റ്റിലായ യുവാവ് അന്തർ സംസ്ഥാന മയക്കുമരുന്നു കടത്തു സംഘത്തിലെ പ്രധാനി. മുളകരമേട് എ.കെ.ജിപടി ടോപ്പ് കാഞ്ഞിരത്തുംമൂട്ടില്‍ അശോകന്‍റെ മകന്‍ സുധീഷ് (28) ആണ് കട്ടപ്പന പൊലീസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്നും 39.7 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തു. ഇയാളുടെ ഇടപാടുകാരിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലേക്ക് ഇത്തരത്തിലുള്ള മാരക മയക്കുമരുന്നുകൾ കടത്തുന്നതിലെ പ്രധാനിയാണ് ഇയാളെന്നാണ് പൊലീസ് നൽകുന്ന വിവരം.
അതേസമയം ഇയാളുടെ കൂട്ടാളികളെ കണ്ടെത്താൻ പൊലീസ് ശ്രമം നടത്തി വരികയാണ്. പ്രതിയിൽ നിന്നും കൂട്ടാളികളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ മയക്കുമരുന്ന് എത്തിച്ചു നൽകുന്നതിൽ വിദ്യാർഥികൾ അടക്കം ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
Also read: ട്രെയിനിനുള്ളിൽ ഓറൽ സെക്‌സ്
കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം. കട്ടപ്പന ഡി.വൈ.എസ്.പി. വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തില്‍ കട്ടപ്പന സി.ഐ റ്റി.സി മുരുകന്‍, എസ്.ഐ. ബേബി ബിജു, എസ്.ഐ മഹേഷ്, എസ്.സി.പി.ഒമാരായ ജോബിന്‍ ജോസ്, അനുമോന്‍ അയ്യപ്പന്‍, സി.പി.ഒമാരായ അല്‍ബാഷ്, ബിജിന്‍, സബീന, ജില്ലാ ഡാന്‍സാഫ് റ്റിം അംഗങ്ങള്‍ എന്നിവരുടെ നേതൃത്യത്തിലായിരുന്നു അറസ്റ്റ്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: