ആലപ്പുഴ:സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാട്ടുള്ള യുവാവാണ് പോക്സോ നിയമ പ്രകാരം അറസ്റ്റിലായത്. 17 കാരി യുവാവിന്‍റെ വീട്ടിലെത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
സോഷ്യൽ മീഡിയയിലൂടെ 2023ലാണ് ഇരുവരും പരിചയത്തിലാകുന്നത്. തുടർന്ന് ആലപ്പുഴയിലെ ലോഡ്‌ജിലെത്തിച്ച് യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. പിന്നീട് പെൺകുട്ടി ബംഗളൂരിൽ പഠനത്തിനായി പോയ സമയത്ത് താമസ സ്ഥലത്തെത്തിയും പിഡനം തുടർന്നു.
പെൺകുട്ടി ഗർഭിണിയായതോടെ ഫോൺ എടുക്കാതെയായി. അഞ്ച് മാസം ഗർഭിണിയായതോടെ ഭയന്നു പോയ പെൺകുട്ടി പലതവണ ഫോൺ വിളിച്ചെങ്കിലും യുവാവ് എടുത്തില്ല. ഇതോടെ യുവാവിന്‍റെ വീട്ടിലേക്ക് നേരിട്ട് ചെല്ലുകയായിരുന്നു.
പെൺകുട്ടിയെ കണ്ട് അമ്പരന്ന യുവാവിന്‍റെ വീട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. 23കാരനായ യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തി
ഇടുക്കി: സാമ്പത്തിക തർക്കത്തെ തുടർന്ന് വയോധികനെ പിതൃസഹോദരി ആസിഡ് ഒഴിച്ചു കൊലപ്പെടുത്തി. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ അന്യാർതൊളു കുഴിത്തൊളുവിലാണ് സംഭവം നടന്നത്. കുഴിത്തോളു ഈറ്റപ്പുറത്ത് സുകുമാരന്‍ (64) ആണ് കൊല്ലപ്പെട്ടത്.
സുകുമാരന്‍റെ പിതൃസഹോദരി കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനിടെ പൊള്ളലേറ്റതിനാൽ ഇവർ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി മെഡിക്കല്‍ കോളെജിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതില്‍ സുകുമാരനെതിരെ ഇവര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
തങ്കമ്മ 15 ദിവസം മുമ്പാണ് സുകുമാരന്‍റെ വീട്ടില്‍ എത്തിയത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ആസിഡ് ആക്രമണത്തിന് ഇരയായ സുകുമാരനെ നാട്ടുകാര്‍ ആദ്യം തൂക്കുപാലത്തേയും പിന്നീട് കട്ടപ്പനയിലേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളെജിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

Post A Comment: