മുംബൈ: ഓർമവയ്ക്കുന്നതിനു മുമ്പേ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടി ഫാത്തിമ സന ഷെയ്‌ക്ക്. മൂന്നാം വയസിൽ താൻ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് നടി വെളിപ്പെടുത്തിയത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ തുറന്നു പറച്ചില്‍. വെറും മൂന്ന് വയസുള്ളപ്പോഴാണ് ആദ്യമായി ഞാന്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത്. ലൈംഗിക അതിക്രമത്തെ ഒരു കളങ്കമായാണ് പലരും കരുതുന്നത്. അതിനാല്‍ തന്നെ പല സ്ത്രീകളും ഇക്കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിക്കും. ഇന്ന് ലോകം മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. കൂടുതല്‍ ബോധവത്കരണം ഇതിനെക്കുറിച്ച് നല്‍കുന്നുവെന്നും നടി പറഞ്ഞു.
ലിംഗപരമായ വേര്‍തിരിവ് ഭീകരമാണ്. ഓരോ ദിവസവും ഞങ്ങള്‍ നടത്തുന്നത് പോരാട്ടമാണ്. ഓരോ സ്ത്രീയും ഓരോ ന്യൂനപക്ഷവും നിത്യവും നടത്തുന്ന പോരാട്ടമാണ്. എന്നാല്‍ ഭാവിയില്‍ എനിക്ക് പ്രതീക്ഷയുണ്ട്’. ഫാത്തിമ പറയുന്നു. കരിയറിന്‍റെ തുടക്കത്തില്‍ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവവും താരം വെളിപ്പെടുത്തി. എനിക്ക് കാസ്റ്റിങ് കൗച്ചിനെ നേരിടേണ്ടി വന്നിട്ടുണ്ട്. ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നതിലൂടെ മാത്രമേ ജോലി ലഭിക്കൂ എന്ന് പറഞ്ഞ സാഹചര്യങ്ങളുണ്ട്. പല പ്രോജക്ടില്‍ നിന്നും തഴയപ്പെട്ടിട്ടുണ്ട്. ഫാത്തിമ പറയുന്നു.
1997 ല്‍ പുറത്തിറങ്ങിയ കമലഹാസന്‍ ചിത്രം ചാച്ചി 420 ലൂടെ ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ ഫാത്തിമ സന ആമിര്‍ ഖാന്‍ ചിത്രമായ ദംഗലിലൂടെ പ്രശസ്തയാകുന്നത്. തുടർന്ന് ആമിറിന്‍റെ തന്നെ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലും സുപ്രധാന വേഷത്തിലെത്തി.അനുരാഗ് ബാസുവിന്‍റെ ലുഡോ ആണ് ഫാത്തിമയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. നെറ്റ്ഫ്‌ലിക്‌സില്‍ നവംബര്‍ 12 ന് ചിത്രം റിലീസിന് എത്തും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: