കൊച്ചി: ജോലി ചെയ്‌തിരുന്ന വീട്ടിൽ നിന്നും സ്വർണം മോഷ്‌ടിച്ചു വിൽപന നടത്തിയ കേസിൽ ഇടുക്കി സ്വദേശിനിയും പുരുഷ സുഹൃത്തും അറസ്റ്റിൽ. ആലുവയിലെ വീട്ടിലാണ് മോഷണം നടന്നത്. കേസിൽ ഇടുക്കി ബാലഗ്രാം ബ്ലോക്ക് നമ്പർ 980ൽ അനിൽകുമാറിന്‍റെ ഭാര്യ വിദ്യ (32), ഇവരുടെ പുരുഷ സുഹൃത്ത് രാമക്കൽമേട് കൊണ്ടോത്തറ ജെയ്സൺ മോൻ (38) എന്നിവരാണ് അറസ്റ്റിലായത്. വിദ്യ ആലുവയിലെ ഒരു വീട്ടിൽ ജോലിക്ക് നിക്കുകയായിരുന്നു.
ഇതിനിടെ ഈ വീട്ടിൽ നിന്നും 12 പവനോളം സ്വർണം മോഷ്‌ടിക്കപ്പെട്ടതായി കണ്ടെത്തി. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷിച്ചപ്പോഴാണ് വിദ്യയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്. മോഷ്‌ടിച്ച സ്വർണം വിൽപന നടത്തിയ ശേഷം പുതിയ സ്വർണം വാങ്ങി വിവിധ സ്ഥലങ്ങളിൽ പണയമായി വച്ചിരിക്കുകയായിരുന്നു.
ജെയ്‌സന്‍റെ സഹായത്തോടെയായിരുന്നു സ്വർണം വിറ്റതും പുതിയത് വാങ്ങിയതും. ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ആർ. വിനോദ്, ജെർട്ടീന ഫ്രാൻസിസ്, ടി.വി. ഷാജു, എസ്.സി.പിഒ മാരായ ഷാഹി, മീരാൻ, നിയാസ്, സാലിമോൾ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
Post A Comment: