ഇടുക്കി: വീട്ടമ്മയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.കെ. കൃഷ്ണൻകുട്ടിയെ പാർട്ടി തരംതാഴ്ത്തി. ജില്ലാ ഘടകത്തിന്‍റെ നടപടികൾ തൃപ്‌തികരമല്ലെന്ന് കണ്ടാണ് നടപടി. പുളിയൻമല ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തൽ.
ഓഗസ്റ്റിലാണ് മഹിളാസംഘം പ്രവർത്തകയായ വീട്ടമ്മ കൃഷ്ണൻകുട്ടിക്കെതിരെ പാർട്ടി ജില്ലാ നേതൃത്വത്തിന് പരാതി നൽകിയത്. തന്നോട് കൃഷ്ണൻകുട്ടി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതിയിലെ ആക്ഷേപം. പരാതിയിൽ ജില്ലാ ഘടകം നടപടി സ്വീകരിക്കാതിരുന്നതിനെ തുടർന്ന് പരാതിക്കാരി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു പരാതി കൈമാറി.
കാനം രാജേന്ദ്രൻ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് നടപടിയിലേക്ക് കടന്നത്. ഫോണിൽ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയെന്നും പാർട്ടി ഓഫിസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു പരാതി. ഇതിനെ തുടർന്ന് പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. യുവതിയുടെയും കൃഷ്ണൻകുട്ടിയുടെയും മൊഴി രേഖപ്പെടുത്തി. അതേസമയം പാർട്ടിയിലെ ഒരു വിഭാഗം കെട്ടിച്ചമച്ചതാണ് തനിക്കെതിരെയുള്ള ആരോപണമമെന്നാണ് കൃഷ്ണൻകുട്ടിയുടെ വാദം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
മാതാവ് എടുക്കാൻ മറന്നു; ഒരു വയസുള്ള കുട്ടി കാറിൽ കിടന്ന് ചൂടേറ്റ് മരിച്ചു
ടെക്‌സാസ്: കാറിൽ നിന്നും മാതാവ് എടുക്കാൻ മറന്ന ഒരു വയസുള്ള കുട്ടി ചൂടേറ്റ് മരിച്ചു. വ്യാഴാഴ്ച്ചയായിരുന്നു സംഭവം. പെൺകുട്ടിയാണ് മരിച്ചത്. ബൂസ്റ്റൺ ഡേ കെയറിലേക്കാണ് മാതാവ് തന്‍റെ മൂന്നു കുട്ടികളുമായി കാറിൽ എത്തിയത്. മൂന്നാമത്തെ കുട്ടിയെ പുറകിലത്തെ സീറ്റിലാണ് ഇരുത്തിയത്. രാവിലെ 8.30ന് വീട്ടിൽ നിന്നും പുറപ്പെട്ട യുവതി രണ്ട് കുട്ടികളെ കാറിൽ നിന്നും എടുത്ത് ഡേ കെയറിലാക്കി.
മൂന്നാമത്തെ കുട്ടിയെ എടുക്കാൻ മറന്നത് അറിയാതെ കാറുമായി തിരികെ പോയി. വൈകിട്ട് നാലിന് കുട്ടികളെ കൂട്ടിക്കൊണ്ട് പോകാൻ എത്തിയപ്പോഴാണ് ഒരു കുട്ടിയെ കാണാനില്ലെന്ന് കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കാറിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത്. കാറിനുള്ളിലെ കാർപെറ്റിൽ മരിച്ച നിലയിലായിരുന്നു അപ്പോൾ കുട്ടി.
സംഭവ സമയം പുറത്ത് താപനില 98 ഡിഗ്രിയോളമായിരുന്നു. കാർ വെയിലത്ത് കിടന്നതിനാൽ തന്നെ കാറിനുള്ളിലെ താപനില 128 ഡിഗ്രിവരെ ഉയർന്നിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അതേസമയം ഈ വർഷം ഇതുവരെ 20 കുട്ടികളാണ് അമേരിക്കയിൽ ചൂടേറ്റ് മരിച്ചത്. 1991ലാണ് ടെക്‌സസിൽ ഏറ്റവും കൂടുതൽ കുട്ടികൾ കാറിലിരുന്നു ചൂടേറ്റു മരിച്ചത്. ഏകദേശം 145 കുട്ടികലാണ് 1991ൽ മരിച്ചത്. മാതാപിതാക്കളുടെ അശ്രദ്ധയാണ് പലപ്പോഴും ദുരന്തങ്ങളിലേക്ക് നയിക്കുന്നത്.
Post A Comment: