www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1803) Idukki (1766) Mostreaded (1615) Crime (1377) National (1200) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കസ്റ്റഡിയിലെടുത്ത വാഹനം പൊലീസ് വഴിയിൽ ഉപേക്ഷിച്ചു; ചോദിച്ചെത്തിയ ഉടമയെ കേസിൽ കുടുക്കാൻ നോക്കി

Share it:



ഇടുക്കി: ഇറച്ചി വാങ്ങാൻ പോയപ്പോൾ പിടിച്ചെടുത്ത വാഹനം പൊലീസ് വഴിയിൽ ഉപേക്ഷിച്ചതായി ആക്ഷേപം. നെടുങ്കണ്ടം പൊലീസിനെതിരെയാണ് യുവാവും പിതാവും രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തു വന്നതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.  

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവങ്ങളുടെ തുടക്കം. ഇലക്‌ട്രോണിക്സ് വിദ്യാർഥിയായ വലിയതോവാള സ്വദേശിയായ തെക്കേപ്പുരക്കൽ എബിൻ ഇറച്ചിക്കോഴിയെ വാങ്ങിക്കാൻ അഞ്ചുമുക്ക് ടൗണിലെത്തി. ഇറച്ചി വാങ്ങിക്കുന്നതിനിടെ കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടിയും, മറ്റൊരു ഇരുചക്രവാഹനവും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എന്നാൽ എബിന്‍റെ വാഹനം പൊലീസ് സ്റ്റേഷനിൽ എത്തിക്കാതെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്. വാഹനം ആവശ്യപ്പെട്ട് എബിനും പിതാവും പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഇവരെ കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മടക്കി അ‍യക്കുകയായിരുന്നു. പിടിച്ചെടുത്ത വാഹനം  കൗന്തിയിൽ പൊലീസ് ഉപേക്ഷിച്ച ശേഷമാണു  സ്‌റ്റേഷനിലെത്തിയതെന്നും

പരാതിക്കാർ ആരോപിക്കുന്നു. ഉടമസ്ഥൻ സ്റ്റേഷനിലെത്തി വാഹനം ആവശ്യപ്പെട്ടതോടെ പൊലീസ്  തിരികെ  കൗന്തിയിലെത്തി വാഹനം സ്റ്റേഷനിലെത്തിക്കാൻ ശ്രമിച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ എബിൻ പകർത്താൻ ശ്രമിച്ചതോടെ പൊലീസ് എബിന്‍റെ മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചത് സംഘർഷത്തിനു കാരണമായി. സംഭവത്തിൽ മുഖ്യമന്ത്രിക്കും, ഡിജിപിക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകാൻ ഒരുങ്ങുകയാണ് എബിനും കുടുംബവും. 

എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ് ബൈക്ക് കസ്റ്റഡിയിലെടുത്തതെന്നും വാഹനം കേടായതിനാൽ പ്രദേശത്തെ ഒരു വീടിനു മുന്നിൽ കയറ്റിവെക്കുകയായിരുന്നുവെന്നുമാണ് നെടുങ്കണ്ടം സിഐയുടെ വിശദീകരണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

കോഴിക്കോട് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി  

കോഴിക്കോട്: സംസ്ഥാനത്തെ ഞെട്ടിച്ച് കോഴിക്കോട് കൂട്ട ബലാത്സംഗം. കൊല്ലം സ്വദേശിയായ 32 കാരിയെയാണ് മയക്കു മരുന്നു നൽകിയ ശേഷം കൂട്ടബലാത്സംഗം ചെയ്‌തത്. കേസിൽ രണ്ട് പേർ പിടിയിലായിട്ടുണ്ട്.  അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായത്. മറ്റു രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിലാണ് പീഡനം നടന്നത്. 

കഴിഞ്ഞ ദിവസം രാത്രയിലായിരുന്നു സംഭവങ്ങൾ. അജ്നാസ് ടിക് ടോക്ക് വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തി. കാറിൽ സ്ഥലത്തെത്തിച്ച ശേഷം മയക്കുമരുന്നു നൽകി ബോധം കെടുത്തി നാലു പേരും പീഡനത്തിനിരയാക്കുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എ.സി.പി കെ. സുദർശൻ പറഞ്ഞു.

പിടിയിലായ രണ്ട് പേരെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും. യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. യുവതിയുടെ മൊഴിയെടുത്തു.

Share it:

Kerala

Mostreaded

Post A Comment: