ഇടുക്കി: ലോൺ നൽകാതിരുന്നതിൽ പ്രതിഷേധിച്ച് യുവാവ് സഹകരണ ബാങ്കിനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ചു. മുരിക്കാശേരി സർവീസ് സഹകരണ ബാങ്കിലാണ് സംഭവം.
പടമുഖം സ്വദേശി അജീഷ് ജോർജാണ് ബാങ്കിനുള്ളിൽ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ബാങ്ക് അധികൃതർ വായ്പ അനുവദിക്കാത്തതിനെ തുടർന്നാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ലോണിനായി അജീഷ് ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നു. ലോണിന് വേണ്ട രേഖകളും മറ്റ് നടപടികളും പൂർത്തീകരിച്ച് ബാങ്കിൽ ഏൽപ്പിച്ചതിനുശേഷം ലോൺ പാസാക്കാം എന്ന് അധികൃതർ ഉറപ്പ് നൽകിയെന്നാണ് ഇയാള്‍ പറയുന്നത്. എന്നാൽ ബാങ്ക് സെക്രട്ടറി ഇന്ന് ലോൺ തരാൻ സാധിക്കില്ല എന്ന് അറിച്ചതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അജീഷ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
കോഴിക്കോട് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
കോഴിക്കോട്: സംസ്ഥാനത്തെ ഞെട്ടിച്ച് കോഴിക്കോട് കൂട്ട ബലാത്സംഗം. കൊല്ലം സ്വദേശിയായ 32 കാരിയെയാണ് മയക്കു മരുന്നു നൽകിയ ശേഷം കൂട്ടബലാത്സംഗം ചെയ്‌തത്. കേസിൽ രണ്ട് പേർ പിടിയിലായിട്ടുണ്ട്. അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായത്. മറ്റു രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിലാണ് പീഡനം നടന്നത്. കഴിഞ്ഞ ദിവസം രാത്രയിലായിരുന്നു സംഭവങ്ങൾ.
അജ്നാസ് ടിക് ടോക്ക് വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തി. കാറിൽ സ്ഥലത്തെത്തിച്ച ശേഷം മയക്കുമരുന്നു നൽകി ബോധം കെടുത്തി നാലു പേരും പീഡനത്തിനിരയാക്കുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എ.സി.പി കെ. സുദർശൻ പറഞ്ഞു.
പിടിയിലായ രണ്ട് പേരെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും. യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. യുവതിയുടെ മൊഴിയെടുത്തു.
Post A Comment: