ജയ്‌പൂർ: ക്ഷേത്രത്തിൽ ഉറങ്ങാൻ കിടന്ന യുവാവിന്‍റെ പുതപ്പിനുള്ളിൽ മൂർഖൻ പാമ്പ് ഇഴഞ്ഞു കയറി. രാജസ്ഥാനിലെ ബൻസ്വാരായിലാണ് സംഭവം നടന്നത്. മണ്ഡരേശ്വർ ക്ഷേത്രത്തിൽ കിടന്നുറങ്ങുകയായിരുന്ന ജയ് ഉപാധ്യായ എന്ന യുവാവിന്‍റെ പുതപ്പനുള്ളിലേക്കാണ് മൂർഖൻ ഇഴഞ്ഞെത്തിയത്.
ക്ഷേത്രാചാര പഠനത്തിനായി 44 ദിവസമായി യുവാവ് ഇവിടെയായിരുന്നു കിടപ്പ്. തറയിൽ കട്ടിയുള്ള പുതപ്പ് വിരിച്ചതിനു ശേഷമായിരുന്നു കിടന്നിരുന്നത്. സമാനമായി ഉറങ്ങുന്നതിനിടെയാണ് പാമ്പ് ഇഴഞ്ഞെത്തിയത്. സമീപത്തെ സി.സി. ടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ഇഴഞ്ഞെത്തിയ മൂർഖൻ പുതപ്പിനുള്ളിലേക്ക് കയറുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ ശരീരത്തിൽ എന്തോ ഇഴയുന്നത് കണ്ട് യുവാവ് ചാടിയെഴുന്നേൽക്കുന്നതും പാമ്പ് യുവാവിനെ കൊത്താൻ ചാടുന്നതും വീഡിയോയിൽ വ്യക്തമാണ്. തലനാരിഴയ്ക്കാണ് യുവാവ് പാമ്പ് കടിയേൽക്കാതെ രക്ഷപെട്ടത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
കോഴിക്കോട് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
കോഴിക്കോട്: സംസ്ഥാനത്തെ ഞെട്ടിച്ച് കോഴിക്കോട് കൂട്ട ബലാത്സംഗം. കൊല്ലം സ്വദേശിയായ 32 കാരിയെയാണ് മയക്കു മരുന്നു നൽകിയ ശേഷം കൂട്ടബലാത്സംഗം ചെയ്‌തത്. കേസിൽ രണ്ട് പേർ പിടിയിലായിട്ടുണ്ട്. അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായത്. മറ്റു രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിലാണ് പീഡനം നടന്നത്. കഴിഞ്ഞ ദിവസം രാത്രയിലായിരുന്നു സംഭവങ്ങൾ.
അജ്നാസ് ടിക് ടോക്ക് വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തി. കാറിൽ സ്ഥലത്തെത്തിച്ച ശേഷം മയക്കുമരുന്നു നൽകി ബോധം കെടുത്തി നാലു പേരും പീഡനത്തിനിരയാക്കുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എ.സി.പി കെ. സുദർശൻ പറഞ്ഞു.
പിടിയിലായ രണ്ട് പേരെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും. യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. യുവതിയുടെ മൊഴിയെടുത്തു.
Post A Comment: