ഇടുക്കി: വാക്‌സിൻ വിതരണത്തിനെതിരെ ഫെയ്‌സ് ബുക്ക് കമന്‍റിട്ട ബി.ജെ.പി. പ്രവർത്തകനെ ജീപ്പ് തടഞ്ഞു നിർത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂടുതൽ പേർ പിടിയിൽ. പുഷ്പക്കണ്ടം പ്ലാവിള പുത്തൻവീട്ടിൽ അഖിൽ കൃഷ്‌ണൻ (22), പുഷ്പക്കണ്ടം മൈലംമൂട്ടിൽ അരുൺ കുമാർ (24), ചെന്നാപ്പാറ കുറുപ്പുകണ്ടത്തിൽ അൻസാരി ഷാജി (26) എന്നിവരെയാണ് പിടികൂടിയത്.
കേസിലെ മൂന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളാണ് ഇവർ. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇവരെ ഗുരുവായൂരിലെ ഒളിയിടത്തിൽ നിന്നാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിലെ രണ്ടാം പ്രതിയും സി.പി.എം. പഞ്ചായത്തംഗത്തിന്‍റെ ഭർത്താവുമായ കരുവറ്റയിൽ ഷിജു (34) വിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
ഓഗസ്റ്റ് രണ്ടിനായിരുന്നു തോവാളപ്പടി തൈക്കേരി പ്രകാശിനെതിരെ വധശ്രമം ഉണ്ടായത്. ഇയാളുടെ വലതുകൈക്കും മുഖത്തുമാണ് വെട്ടേറ്റത്. പ്രകാശ് ഓടിച്ചിരുന്ന ജീപ്പ് തടഞ്ഞു നിർത്തി മുൻവശത്തെ ഗ്ലാസ് പ്രതികൾ കമ്പിവടികൊണ്ട് അടിച്ചു തകർത്തു. ആയുധങ്ങളുമായി മൂന്ന് ബൈക്കിലെത്തിയ ആറു പേരാണ് അക്രമികളെന്നാണ് പ്രകാശിന്‍റെ മൊഴി.
നെടുങ്കണ്ടം പഞ്ചായത്ത് 11-ാം വാർഡ് മെംബർ വാക്‌സിൻ വിതരണം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതായി ബി.ജെ.പി.നേതാവ് അനീഷ് ചന്ദ്രൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പഞ്ചായത്തംഗം സ്വന്തം സീൽ പതിച്ച് ടോക്കൺ നൽകിയെന്നതായിരുന്നു ആക്ഷേപം.
കോവിഡ് വാക്‌സിൻ സി.പി.എം.അനുഭാവികൾക്ക് മാത്രം വിതരണം ചെയ്യുന്നതായി ആരോപിച്ച് ഫെയ്സ്ബുക്കിൽ കമന്‍റിട്ടതിനാണ് പ്രകാശിനെ പ്രതികൾ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. നെടുങ്കണ്ടം സി.ഐ. ബി.എസ്. ബിനുവിന്‍റെ നിർദേശാനുസരണം എസ്.ഐ. ജി.അജയകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
കോഴിക്കോട് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
കോഴിക്കോട്: സംസ്ഥാനത്തെ ഞെട്ടിച്ച് കോഴിക്കോട് കൂട്ട ബലാത്സംഗം. കൊല്ലം സ്വദേശിയായ 32 കാരിയെയാണ് മയക്കു മരുന്നു നൽകിയ ശേഷം കൂട്ടബലാത്സംഗം ചെയ്‌തത്. കേസിൽ രണ്ട് പേർ പിടിയിലായിട്ടുണ്ട്. അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായത്. മറ്റു രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിലാണ് പീഡനം നടന്നത്. കഴിഞ്ഞ ദിവസം രാത്രയിലായിരുന്നു സംഭവങ്ങൾ.
അജ്നാസ് ടിക് ടോക്ക് വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തി. കാറിൽ സ്ഥലത്തെത്തിച്ച ശേഷം മയക്കുമരുന്നു നൽകി ബോധം കെടുത്തി നാലു പേരും പീഡനത്തിനിരയാക്കുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എ.സി.പി കെ. സുദർശൻ പറഞ്ഞു.
പിടിയിലായ രണ്ട് പേരെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും. യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. യുവതിയുടെ മൊഴിയെടുത്തു.
Post A Comment: