ന്യൂയോർക്ക്: വാഹന വിപണിയിലുണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും പ്രവചനാതീതമാണ്. ആധുനിക കാലത്ത് ആധുനിക സൗകര്യങ്ങളോടെയാണ് പല വാഹനങ്ങളും പുറത്തിറങ്ങുന്നത്. എന്നാൽ അമേരിക്കയിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ച് സ്റ്റിയറിങ് ഇല്ലാത്ത കാർ ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.
അമേരിക്കൻ ഇലക്‌ട്രിക് വാഹന ഭീമനായ ടെസ്‌ലയാണ് പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയാണ് ഈ വാർത്ത പുറത്ത് വിട്ടത്. 2023ൽ വാഹനം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 25,000 ഡോളർ അഥവാ ഏകദേശം 18 ലക്ഷമായിരിക്കും വാഹനത്തിന്‍റെ വില. കമ്പനി ജീവനക്കാരുമായുള്ള സംവാദത്തിൽ ടെസ്‌ലയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ഇലോൺ മസ്‍ക് ഇക്കാര്യം സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ചൈനയിലെ ഷാങ്ഹായി ഗിഗാഫാക്ടറിയിലാവും വാഹനത്തിന്‍റെ നിർമാണം. ഹാച്ച്ബാക്ക് വിഭാഗത്തിലാണ് കാർ ലഭ്യമാകുക എന്ന് ടെസ്‌ല സ്ഥാപകൻ എലോൺ മസ്‌ക് അറിയിച്ചു. ഇതോടൊപ്പം, അമേരിക്കയിൽ വാഹനത്തിനാവശ്യമായ വൈദ്യുതി ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കുവാനും ടെസ്‌ല ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അതേസമയം ടെസ്‌ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ബംഗളൂരുവിൽ ആണ് ടെസ്‌ല കമ്പനി രജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കുന്നത്. ടെസ്‌ലയുടെ മോഡൽ 3, മോഡൽ വൈ വാഹനങ്ങൾ ഇതിനകം ഇന്ത്യൻ റോഡുകളിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ടെസ്‌ലയുടെ നാലു മോഡലുകൾക്ക് കൂടി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്‍റെ അനുമതിയും കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
ഇന്ത്യയില്‍ പൂര്‍ണമായും കമ്പനി ഉടമസ്ഥതയിലുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റ്‌സ് പദ്ധതിയുമായി ടെസ്‌ല മുന്നോട്ടു പോകുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനായി സര്‍ക്കാരുമായി കമ്പനി ചര്‍ച്ച നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായുള്ള രാജ്യത്തെ നിയമാവലികള്‍ക്കനുസൃതമായി കമ്പനിക്ക് പേപ്പറുകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആയേക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
മാതാവ് എടുക്കാൻ മറന്നു; ഒരു വയസുള്ള കുട്ടി കാറിൽ കിടന്ന് ചൂടേറ്റ് മരിച്ചു
ടെക്‌സാസ്: കാറിൽ നിന്നും മാതാവ് എടുക്കാൻ മറന്ന ഒരു വയസുള്ള കുട്ടി ചൂടേറ്റ് മരിച്ചു. വ്യാഴാഴ്ച്ചയായിരുന്നു സംഭവം. പെൺകുട്ടിയാണ് മരിച്ചത്. ബൂസ്റ്റൺ ഡേ കെയറിലേക്കാണ് മാതാവ് തന്‍റെ മൂന്നു കുട്ടികളുമായി കാറിൽ എത്തിയത്. മൂന്നാമത്തെ കുട്ടിയെ പുറകിലത്തെ സീറ്റിലാണ് ഇരുത്തിയത്. രാവിലെ 8.30ന് വീട്ടിൽ നിന്നും പുറപ്പെട്ട യുവതി രണ്ട് കുട്ടികളെ കാറിൽ നിന്നും എടുത്ത് ഡേ കെയറിലാക്കി.
മൂന്നാമത്തെ കുട്ടിയെ എടുക്കാൻ മറന്നത് അറിയാതെ കാറുമായി തിരികെ പോയി. വൈകിട്ട് നാലിന് കുട്ടികളെ കൂട്ടിക്കൊണ്ട് പോകാൻ എത്തിയപ്പോഴാണ് ഒരു കുട്ടിയെ കാണാനില്ലെന്ന് കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കാറിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത്. കാറിനുള്ളിലെ കാർപെറ്റിൽ മരിച്ച നിലയിലായിരുന്നു അപ്പോൾ കുട്ടി.
സംഭവ സമയം പുറത്ത് താപനില 98 ഡിഗ്രിയോളമായിരുന്നു. കാർ വെയിലത്ത് കിടന്നതിനാൽ തന്നെ കാറിനുള്ളിലെ താപനില 128 ഡിഗ്രിവരെ ഉയർന്നിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അതേസമയം ഈ വർഷം ഇതുവരെ 20 കുട്ടികളാണ് അമേരിക്കയിൽ ചൂടേറ്റ് മരിച്ചത്. 1991ലാണ് ടെക്‌സസിൽ ഏറ്റവും കൂടുതൽ കുട്ടികൾ കാറിലിരുന്നു ചൂടേറ്റു മരിച്ചത്. ഏകദേശം 145 കുട്ടികലാണ് 1991ൽ മരിച്ചത്. മാതാപിതാക്കളുടെ അശ്രദ്ധയാണ് പലപ്പോഴും ദുരന്തങ്ങളിലേക്ക് നയിക്കുന്നത്.
Post A Comment: