ന്യൂഡൽഹി: കോവിഡ് മുക്തരായവർ മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്‌സിൻ സ്വീകരിക്കാൻ പാടുള്ളുവെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർ കരുതൽ ഡോസ് സ്വീകരിക്കുമ്പോഴും ഈ നിബന്ധന ബാധകമാണെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു.
ശാസ്ത്രീയമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സമയ പരിധി നിശ്ചയിച്ചതെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഇതുവരെ 160 കോടിയിലേറെ പേർക്കാണ് കോവിഡ് വാക്‌സിൻ നൽകിയത്.
അതെ സമയം രാജ്യത്ത് പ്രതിദിന കോവിഡ് കണക്കിൽ ഇന്ന് നേരിയ കുറവുണ്ടായി. 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 339704 പേർക്കാണ്. 448 പേർ കോവിഡ് ബാധിച്ചു മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിട്ട നിരക്ക് ഉയരുകയാണ്. ഇന്ന് 17.22 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഇത് വരെ 10050 പേർക്ക് ഒമിക്രോണും വന്നു പോയവർക്ക് വീണ്ടും രോഗം ബാധിക്കുന്നു എന്നാണ് ടാസ്‌ക്‌ഫോഴ്‌സിലെ വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നത്. ഒമിക്രോൺ ബാധിക്കുന്ന കുട്ടികളിൽ 84 ശതമാനത്തിനും നേരിയ ലക്ഷണം മാത്രമേ പ്രകടമാകൂ എന്നും മരണ നിരക്കും കുറവാണെന്നും എയിംസ് നടത്തിയ പഠനത്തിൽ പറയുന്നു.
The Additional Secretary & Mission Director NHM writes a letter to states and UT's that if a beneficiary tests positive then all vaccination including precaution dose to be deferred by 3 months after recovery. pic.twitter.com/bQvW9scGpn
— ANI (@ANI) January 22, 2022
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
Post A Comment: