കൊട്ടിയം: ജയിലിൽ നിന്നും ജാമ്യത്തിലിറക്കിയെന്നാരോപിച്ച് മാതാപിതാക്കളെ തല്ലിച്ചതച്ച് മകൻ. കൊല്ലം മയ്യനാട് കാരിക്കുഴി രാജഭവനിൽ രാജൻ (80), പ്രഭാവതി (77) എന്നിവർക്കാണ് ഏകമകൻ രാജുവിന്‍റെ (33) മർദ്ദനം നേരിട്ടത്. മകന്‍റെ പീഡനം കാരണം ബന്ധുവീടുകളിലും അയൽവീടുകളിലും അഭയം തേടിയ ഇവരെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
ഇരവിപുരം പൊലീസിൽ നാലു പ്രാവിശ്യം പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഇവർ പറയുന്നു. ഒരു വർഷത്തിലേറെയായി മകൻ പലവട്ടം ഇവരെ മർദിച്ചിരുന്നു. രാജു പീഡന കേസിൽ ജയിലിലായിരുന്നു. മകനെ ഇവർ ജാമ്യത്തിലിറക്കിയതിന്‍റെ പേരിലായിരുന്നു പിന്നെയുള്ള മർദ്ദനം.
ജയിൽ ജീവിതം ഇഷ്ടപ്പെട്ടെന്ന് പറഞ്ഞായിരുന്നു ഇത്. രണ്ടു ദിവസം മുമ്പ് ഇയാൾ രക്ഷിതാക്കളെ ക്രൂരമായി ഉപദ്രവിച്ചു. രാത്രി സഹോദരി പുത്രിയുടെ വീട്ടിലേക്ക് ഇവർ അഭയം തേടി. കരുനാഗപ്പള്ളിയിലെ ശാന്തിതീരത്താണ് ഇരുവരും ഇപ്പോഴുള്ളത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
അമ്മ മരിച്ച ദുഖം താങ്ങാനാവാതെ മകൻ ജീവനൊടുക്കി
ചാത്തന്നൂർ: അമ്മ മരിച്ച ദുഖം താങ്ങാനാവാതെ മകൻ ആറ്റിൽ ചാടി ജീവനൊടുക്കി. തണ്ടാന്‍റഴികത്ത് രാജശേഖരൻ ഉണ്ണിത്താന്‍റെ മകൻ ശ്രീരാഗാണ് (27) മരിച്ചത്. കഴിഞ്ഞ 12നാണ് ശ്രീരാഗിന്‍റെ അമ്മ സുധർമിണി മരിച്ചത്. മരണം അറിഞ്ഞാണ് അന്ധ്രാപ്രദേശിൽ ജോലി ചെയ്‌തിരുന്ന ശ്രീരാഗ് നാട്ടിലെത്തിയത്.
അമ്മ മരിച്ചതിനെ തുടര്‍ന്ന് ശ്രീരാഗ് ഏറെ ദുഖിതനായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നിറങ്ങിയ ശ്രീരാഗ് കുമ്മല്ലൂര്‍ പാലത്തില്‍ നിന്ന് ഇത്തിക്കരയാറ്റിലേക്ക് ചാടുകയായിരുന്നു.
നദിയില്‍ കക്ക വാരുന്നയാളാണ് ഒരാള്‍ ആറ്റിലേക്ക് ചാടുന്നത് കണ്ടത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ശ്രീരാഗിനെ കരക്കെത്തിച്ചു. സ്‌കൂബാ സംഘം എത്തിയപ്പോഴേക്കും ശ്രീരാഗിനെ കരക്കെത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Post A Comment: