തിരുവനന്തപുരം: വീട്ടമ്മയായ യുവതി വീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ദൂരൂഹത തുടരുന്നു. സംഭവത്തിൽ യുവതിയുടെ കാമുകൻ പൂവാർ സ്വദേശി വിഷ്‌ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുന്നത്തുകാൽ കോട്ടുകോണം ചീരക്കോട് സ്വദേശിയുടെ ഭാര്യ ഗോപികയെ (26)യാണ് മരിച്ചത്. ഭർത്താവ് അറിയാതെ ഗോപികയ്ക്ക് വിഷ്ണുവുമായി ഉണ്ടായിരുന്ന അടുപ്പമാണ് ആത്മഹത്യയിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.
വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ട ഗോപികയെ വിഷ്‌ണുവാണ് ആശുപത്രിയിലെത്തിച്ചത്. വിഷ്‌ണുവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നി ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് വിഷ്‌ണുവിനെ തടഞ്ഞുവച്ച് പൊലീസിനു കൈമാറിയത്. കാരക്കോണം സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. അതേസമയം ഗോപികയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വിഷ്ണുവും ഗോപികയും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഗോപികയുമായുള്ള പ്രണയബന്ധത്തിലെ ചില ദൃശ്യങ്ങള്‍ വിഷ്ണു, ഗോപികയുടെ ഭാര്‍ത്താവിന്‍റെ മൊബൈല്‍ ഫോണിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതുമൂലം താന്‍ വിഷമത്തിലാണെന്നും ആത്മഹത്യ ചെയ്യുമെന്നും ഇന്നലെ രാവിലെ ഗോപിക വിഷ്ണുവിനെ മൊബൈല്‍ ചാറ്റിങ്ങിലൂടെ അറിയിക്കുകയായിരുന്നു. തുടര്‍ണ് ഓട്ടോയില്‍ ചീരാംകോട്ടെ ഗോപികയുടെ വീട്ടില്‍ എത്തിയ വിഷ്ണു, ഗോപിക തൂങ്ങി നില്‍ക്കുന്നത് കണ്ടു.
ഉടന്‍തന്നെ ഓട്ടോയില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നുവെന്നുമാണ് വിഷ്ണു നല്‍കിയ മൊഴി. എന്നാല്‍ വിഷ്ണു പതിവുപോലെ ഗോപികയുടെ ഭര്‍ത്താവ് വീട്ടിലില്ലാത്ത തക്കം നോക്കി എത്തിയെന്നും ഗോപികയുമായുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ പിടിവലിയായി.
ഗോപികയുടെ നിലവിളികേട്ട് പരിസരവാസികള്‍ ഓടിക്കൂടിയപ്പോള്‍ വിഷ്ണു രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പരിസരവാസികള്‍ വിവരം മനസിലാക്കിയതോടെയാണ് വിഷ്ണു ഗോപികയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയതെന്നും നാട്ടുകാര്‍ പറയുന്നു. വിഷ്ണു വെള്ളറട പോലീസ് കസ്റ്റഡിയിലാണെന്നും ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായും വെള്ളറട സിഐ മൃദുല്‍ കുമാര്‍ പറഞ്ഞു. ഒരു കുഞ്ഞിന്‍റെ മാതാവാണ് ഗോപിക .
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
മലപ്പുറത്ത് 16 കാരി ഗർഭിണി
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. മലപ്പുറം സ്വദേശിനിയായ 16 കാരിയെയാണ് ബന്ധുവിനു വിവാഹം കഴിച്ചു കൊടുത്തത്. ഒരു വർഷം മുമ്പായിരുന്നു പെൺകുട്ടിയുടെ വിവാഹം. ആറ് മാസം ഗർഭിണിയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പ്രായപൂർത്തി ആയിട്ടില്ലെന്ന് കണ്ടെത്തിയത്.
വണ്ടൂർ സ്വദേശിയാണ് പെൺകുട്ടിയുടെ ഭർത്താവ്. ആശുപത്രി അധികൃതർ ഇടപെട്ട് പൊലീസിനേയയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം.
വിവരം പുറത്ത് വന്നിട്ടും സംഭവത്തിൽ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. അന്വേഷണം നടക്കുന്നതായാണ് പൊലീസ് അറിയിക്കുന്നത്. നേരത്തെയും മലപ്പുറത്ത് സമാനമായ രീതിയിലുള്ള ശൈശവ വിവാഹങ്ങൾ സിഡബ്ലൂസി അടക്കം ഇടപെട്ട് തടഞ്ഞിരുന്നു.
Post A Comment: