ഇടുക്കി: സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയം മുതലാക്കി 15 കാരിയുടെ നഗ്ന ദൃശ്യം കൈക്കലാക്കിയ സംഭവത്തിൽ 17 കാരൻ അടക്കമുള്ളവർ ഒളിവിൽ. ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വിദ്യാർഥിനിയായ പെൺകുട്ടിയാണ് വഞ്ചിക്കപ്പെട്ടത്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ച വീട്ടുകാരാണ് നഗ്ന ദൃശ്യം അടക്കം കണ്ടെത്തിയത്. ഇതോടെ ഇവർ പൊലീസിനെ സമീപിക്കുകയായിരുന്നു.
അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ചപ്പാത്ത് പച്ചക്കാട് സ്വദേശികളാണ് യുവാക്കളെന്നാണ് പൊലീസ് നൽകുന്ന വിവരം. 17 കാരനാണ് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ഓൺലൈൻ പഠനത്തിനായി വീട്ടുകാർ നൽകിയ മൊബൈൽ ഉപയോഗിച്ചായിരുന്നു പെൺകുട്ടി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്.
ഈ അക്കൗണ്ടിലൂടെ പെൺകുട്ടിയുമായി 17 കാരൻ ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് അടുപ്പം നടിച്ച് പെൺകുട്ടിയെ വശത്താക്കി. 17 കാരൻ ആവശ്യപ്പെട്ടതനുസരിച്ച് പെൺകുട്ടി സ്വന്തം നഗ്ന ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഉപയോഗത്തിൽ സംശയം തോന്നി വീട്ടുകാർ പരിശോധിച്ചപ്പോഴാണ് 17 കാരന്‍റെ അശ്ലീല ചാറ്റുകളും പെൺകുട്ടിയുടെ നഗ്ന ദൃശ്യവും കണ്ടെത്തിയത്. വീട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
അതേസമയം പൊലീസ് അന്വേഷണം ആരംഭിച്ചെന്ന് മനസിലാക്കിയ 17 കാരൻ നിലവിൽ ഒളിവിലാണെന്നാണ് വിവരം. ഇയാളുടെ സുഹൃത്തുക്കളായ മറ്റ് ചിലരും പൊലീസ് നിരീക്ഷണത്തിലാണ്.
പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ സുഹൃത്തുക്കൾക്ക് കൈമാറിയെന്നും സംശയിക്കുന്നുണ്ട്. പ്രതികളെന്ന് സംശയിക്കപ്പെടുന്ന യുവാക്കൾക്ക് ലഹരി ഉപയോഗം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് പുതിയതായി സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയെ നേരത്തെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു.
ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം കണക്കാക്കിയാണ് കാറ്റഗറി തിരിക്കുന്നത്. ആകെ രോഗികളുടെ എണ്ണത്തിന്റെ 25 ശതമാനത്തിലധികം കൊവിഡ് രോഗികളായതോടെയാണ് ഈ ജില്ലകളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. ഈ ജില്ലകളിലും സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുപരിപാടികൾ ഉൾപ്പെടെ എല്ലാ ഒത്തുചേരലുകളും വിലക്കിയിട്ടുണ്ട്.
നിയന്ത്രണങ്ങൾ ഇങ്ങനെ
മതപരമായ പ്രാർത്ഥനകളും ആരാധനകളും ഓൺലൈനായി നടത്തണം.
വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും.
സിനിമ തിയേറ്റർ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.
എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിൽ പ്രവർത്തിക്കണം. അതേസമയം 10, 12, അവസാനവർഷ ബിരുദ, ബിരുദാനന്തരതല ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. ഈ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെടുകയും മൂന്ന് ദിവസത്തെ ഹാജർനില ശരാശരി 40 ശതമാനത്തിൽ താഴെ എത്തുകയും ചെയ്താൽ സ്ഥാപനമേധാവികൾ ക്ലാസുകൾ 15 ദിവസത്തേക്ക് ഓൺലൈൻ സംവിധാനത്തിൽ തുടരണം.
റെസിഡൻഷ്യൽ സ്‌കൂളുകൾ ബയോ ബബിൾ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ നിയന്ത്രണം ബാധകമായിരിക്കില്ല. കൊവിഡ് വ്യാപന സാഹചര്യത്തിൽ ജനുവരി 20ന് പുറപ്പെടുവിച്ച മറ്റ് നിയന്ത്രണങ്ങളും ഈ ജില്ലകളിൽ തുടരും.
Post A Comment: