ചെന്നൈ: വിവാഹത്തലേന്ന് കരണത്തടിച്ച വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം കഴിച്ച് വധു. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ പൻട്രുത്തിലാണ് സംഭവം നടന്നത്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സൈബർ ലോകത്ത് ചർച്ചകൾ ചൂടുപിടിക്കുകയാണ്.
വിവാഹത്തലേന്ന് നടന്ന വിരുന്നിനിടെയാണ് സംഭവങ്ങളുടെ തുടക്കം. സോഫ്റ്റ് വെയർ എഞ്ജിനീയറായിരുന്നു വരൻ. വധുവാകട്ടെ എം.എസ്.സി കാരിയും. പാർട്ടിക്കിടെ വധു നൃത്തം ചെയ്‌തതാണ് വരനെ ചൊടിപ്പിച്ചത്. നൃത്തം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും വധു കൂട്ടാക്കിയില്ല. ഇതോടെ പരസ്യമായി വരൻ വധുവിന്‍റെ കരണത്തടിച്ചു.
ഇതിൽ പ്രകോപിതയായ വധു പാർട്ടിക്കിടെ വിവാഹത്തിൽ നിന്നും പിൻമാറിയതായി അറിയിക്കുകയായിരുന്നു. ഒപ്പം പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ബന്ധുവിനെ വധു വരനായി തെരഞ്ഞെടുത്ത് വിവാഹം കഴിക്കുകയും ചെയ്‌തു.
ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ് വേര്‍ എന്‍ജിനിയറായ യുവാവുമായുള്ള വിവാഹം വ്യാഴാഴ്ച നടത്താനാണ് തീരുമാനിച്ചത്. തലേദിവസം ഓഡിറ്റോറിയത്തിലാണ് പാർട്ടി നടന്നത്. വിരുന്നില്‍ പാട്ടും നൃത്തവുമുണ്ടായിരുന്നു. ആഘോഷത്തിനിടെയാണ് വധുവും ബന്ധുവും പാട്ടിനൊത്ത് ചുവടുവെച്ചത്. ഇതോടെ വരൻ വധുവിനെ മർദിക്കുകയായിരുന്നു.
വധുവിന്‍റെ അഛന്‍റെ കാലില്‍വീണ് വരന്‍ ക്ഷമാപണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിശ്ചയിച്ച ദിവസംതന്നെ വിവാഹം നടത്താന്‍ തീരുമാനിച്ച യുവതിയുടെ രക്ഷിതാക്കള്‍ ബന്ധുവായ യുവാവിന്‍റെ വീട്ടുകാരുമായി സംസാരിച്ച് പുതിയ വിവാഹം ഉറപ്പിക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
ബസ് നിർത്തിയിട്ട് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം
കോഴിക്കോട്: ട്യൂഷനു പോയ വിദ്യാർഥിനിയെ ബസ് നിർത്തിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ബസ് ഡ്രൈവർ മൂഴിക്കൽ ചേന്നംകണ്ടിയിൽ ഷമീർ(34) ആണ് അറസ്റ്റിലായത്.
കോഴിക്കോട് മൂഴിക്കൽ റൂട്ടിൽ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. റാണിയ എന്ന ബസിലാണ് വിദ്യാർഥിനിക്ക് നേരെ പീഡന ശ്രമം ഉണ്ടായത്. വ്യാഴാഴ്ച്ച രാവിലെ ട്യൂഷൻ ക്ലാസിൽ പോകുന്നതിനു വേണ്ടിയാണ് പെൺകുട്ടി ബസിൽ കയറിയത്. ഈ സമയത്ത് ബസിൽ മറ്റു യാത്രക്കാർ ഉണ്ടായിരുന്നില്ല. അവസരം മുതലെടുത്ത ഷമീർ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തിയിട്ട ശേഷം പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജ് ബസ് സ്റ്റോപ്പിലായിരുന്നു പെൺകുട്ടിക്ക് ഇറങ്ങേണ്ടത്.
എന്നാൽ ഇവിടെ ബസ് നിർത്താതെ കല്ലായി റോഡിൽ നിന്നും മാറി ആനിഹാൾ റോഡിലാണ് ബസ് നിർത്തിയത്. ബസിലെ ഷട്ടറുകൾ താഴ്ത്തിയിട്ട നിലയിലായതിനാൽ പെൺകുട്ടിക്ക് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞത് അറിഞ്ഞില്ല. സ്കൂളിലെത്തിയ വിദ്യാർഥിനി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. കസബ പൊലീസാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.
Post A Comment: