www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

15 കാരിയുടെ നഗ്ന ദൃശ്യം കൈക്കലാക്കിയ സംഭവം; ദൃശ്യങ്ങൾ അയച്ചത് അമ്മയുടെ ഫോണിൽ നിന്ന്

Share it:



ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യം കൈക്കലാക്കിയ കേസിൽ പ്രതിക്കും സുഹൃത്തുക്കൾക്കുമായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പത്താം ക്ലാസ് വിദ്യാർഥിനിയായ 15 കാരിയുടെ സ്വകാര്യ ദൃശ്യം 17 വയസുകാരൻ കൈക്കലാക്കിയത്. 

സംഭവത്തിൽ കേസെടുത്ത ഉപ്പുതറ പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചെങ്കിലും പ്രതി ഒളിവിലാണെന്നാണ് വിവരം. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.  

ഓൺലൈൻ പഠനത്തിനായി അമ്മയുടെ നൽകിയ അമ്മയുടെ ഫോണിലൂടെയാണ് പെൺകുട്ടി 17 കാരനുമായി അടുപ്പം സ്ഥാപിച്ചത്. പെൺകുട്ടിയുടെ സഹപാഠിയുടെ സുഹൃത്താണ് ചപ്പാത്ത് പച്ചക്കാട് സ്വദേശിയായ 17 കാരൻ. സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ഇയാൾ ബന്ധം മുതലാക്കി പെൺകുട്ടിയോട് സ്വകാര്യ ദൃശ്യങ്ങൾ ആവശ്യപ്പെടുകയായിരുന്നു. 

പെൺകുട്ടിയെ നിർബന്ധിച്ച് നഗ്ന ദൃശ്യങ്ങൾ ഇയാൾ കൈക്കലാക്കുകയും ചെയ്‌തു. അമ്മയുടെ ഫോണിൽ നിന്നു തന്നെയാണ് വാട്‌സാപ്പിലൂടെ പെൺകുട്ടി നഗ്ന ദൃശ്യം 17 കാരന് അയച്ചുകൊടുത്തത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ ഫോൺ പരിശോധിച്ചപ്പോഴാണ് അശ്ലീല ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തിയത്.

തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന 17 കാരൻ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്‌തിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. ഇയാളുടെ സുഹൃത്തുക്കളും ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. അടുത്തിടെയായി ഇവർ നടത്തിയ ഇടപാടുകളും ഫോൺ സംഭാഷണങ്ങളും അടക്കം പൊലീസ് നിരീക്ഷിച്ചു വരികയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് പുതിയതായി സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയെ നേരത്തെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. 

ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം കണക്കാക്കിയാണ് കാറ്റഗറി തിരിക്കുന്നത്. ആകെ രോ​ഗികളുടെ എണ്ണത്തിന്റെ 25 ശതമാനത്തിലധികം കൊവിഡ് രോ​ഗികളായതോടെയാണ് ഈ ജില്ലകളെ സി കാറ്റ​ഗറിയിൽ ഉൾപ്പെടുത്തിയത്. ഈ ജില്ലകളിലും സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുപരിപാടികൾ ഉൾപ്പെടെ എല്ലാ ഒത്തുചേരലുകളും വിലക്കിയിട്ടുണ്ട്. 

നിയന്ത്രണങ്ങൾ ഇങ്ങനെ

മതപരമായ പ്രാർത്ഥനകളും ആരാധനകളും ഓൺലൈനായി നടത്തണം.

വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും.  

സിനിമ തിയേറ്റർ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.

എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിൽ പ്രവർത്തിക്കണം. അതേസമയം 10, 12, അവസാനവർഷ ബിരുദ, ബിരുദാനന്തരതല ക്ലാസുകൾ  ഓഫ്‌ലൈനായി തുടരും. ഈ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെടുകയും മൂന്ന് ദിവസത്തെ ഹാജർനില ശരാശരി 40 ശതമാനത്തിൽ താഴെ എത്തുകയും ചെയ്താൽ സ്ഥാപനമേധാവികൾ ക്ലാസുകൾ 15 ദിവസത്തേക്ക് ഓൺലൈൻ സംവിധാനത്തിൽ തുടരണം. 

റെസിഡൻഷ്യൽ സ്‌കൂളുകൾ ബയോ ബബിൾ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ നിയന്ത്രണം ബാധകമായിരിക്കില്ല. കൊവിഡ് വ്യാപന സാഹചര്യത്തിൽ ജനുവരി 20ന് പുറപ്പെടുവിച്ച മറ്റ് നിയന്ത്രണങ്ങളും ഈ ജില്ലകളിൽ തുടരും.


Share it:

Idukki

Mostreaded

Post A Comment: