ഇടുക്കി: മൂന്നാറിൽ എസ്റ്റേറ്റ് തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ഒളിവിൽ. കണ്ണൻദേവൻ കബനിയുടെ ഗുണ്ടുമല എസ്റ്റേറ്റ് തൊഴിലാളിയും ജാർകണ്ഡ് സ്വദേശിയുമായ ഷാരോൺസോയി (28)യാണ് മരിച്ചത്. ഇയാളുടെ സുഹൃത്തുക്കളായ ഷാഡർലാങ്ക് (31), വിബോയ് ചാബിയ (29) എന്നിവർ ഒളിവിലാണ്.
കൊലപാതകമാണെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. 23ന് രാത്രി മൂവരും ഒരുമിച്ച് മദ്യപിച്ച് സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രിയോടെ മൂവരെയും കാണാതായി. ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതിനിടെയാണ് ഇന്ന് വൈകിട്ടോടെ എസ്റ്റേറ്റിന് സമീപത്തെ കാട്ടിൽ ദേഹത്ത് പരുക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാർ പൊലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തമിഴ് തൊഴിലാളികളുടെ എണ്ണം കുറഞ്ഞതോടെ കമ്പനി ഇതരസംസ്ഥാന തൊഴിലാളികളെയാണ് തേയിലക്കാടുകളിൽ ജോലിക്കെടുത്തിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
മലപ്പുറത്ത് 16 കാരി ഗർഭിണി
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. മലപ്പുറം സ്വദേശിനിയായ 16 കാരിയെയാണ് ബന്ധുവിനു വിവാഹം കഴിച്ചു കൊടുത്തത്. ഒരു വർഷം മുമ്പായിരുന്നു പെൺകുട്ടിയുടെ വിവാഹം. ആറ് മാസം ഗർഭിണിയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പ്രായപൂർത്തി ആയിട്ടില്ലെന്ന് കണ്ടെത്തിയത്.
വണ്ടൂർ സ്വദേശിയാണ് പെൺകുട്ടിയുടെ ഭർത്താവ്. ആശുപത്രി അധികൃതർ ഇടപെട്ട് പൊലീസിനേയയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം.
വിവരം പുറത്ത് വന്നിട്ടും സംഭവത്തിൽ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. അന്വേഷണം നടക്കുന്നതായാണ് പൊലീസ് അറിയിക്കുന്നത്. നേരത്തെയും മലപ്പുറത്ത് സമാനമായ രീതിയിലുള്ള ശൈശവ വിവാഹങ്ങൾ സിഡബ്ലൂസി അടക്കം ഇടപെട്ട് തടഞ്ഞിരുന്നു.
Post A Comment: