വിശാഖപട്ടണം: മൊബൈൽ ഉപയോഗം പരിധിവിട്ട 15 കാരിയെ പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റിൽ. വിശാഖപട്ടണത്താണ് സംഭവം. 42 കാരനായ പെൺകുട്ടിയുടെ പിതാവാണ് അറസ്റ്റിലായിരിക്കുന്നത്. കുട്ടിയെ ഇയാൾ പലവട്ടം പീഡിപ്പിച്ചുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മകളുടെ മൊബൈൽ ഉപയോഗം പരിധിവിട്ടതോടെയാണ് പീഡിപ്പിച്ചതെന്നാണ് ഇയാൾ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി. കുട്ടി സദാ സമയവും മൊബൈലിൽ ആണെന്നും ഇതിന്‍റെ ദേഷ്യത്തിൽ താൻ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.
പിതാവിന്‍റെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി അധ്യാപികയോട് വിവരം പറയുകയായിരുന്നു. തുടർന്ന് അധ്യാപികയാണ് വിവരം പൊലീസിനെ അറിയിച്ചത്. വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെടതായി കണ്ടെത്തിയതോടെ 42 കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ട് വർഷം മുമ്പ് ഇയാൾക്ക് വൃക്ക രോഗം വരികയും ഭാര്യ വൃക്ക ദാനം ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ മാസങ്ങൾ മുമ്പ് ഭാര്യക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതോടെ വിശ്രമത്തിനായി സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതോടെ 15കാരിയാണ് പിതാവിന്‍റെ കാര്യങ്ങൾ ചെയ്‌തു വന്നത്. എന്നാൽ തന്നെ നോക്കുന്നതിനു പകരം എപ്പോഴും കുട്ടി മൊബൈലിൽ സമയം ചിലവിടുന്നതാണ് ദേഷ്യത്തിനു കാരണമായത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
മലപ്പുറത്ത് 16 കാരി ഗർഭിണി
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. മലപ്പുറം സ്വദേശിനിയായ 16 കാരിയെയാണ് ബന്ധുവിനു വിവാഹം കഴിച്ചു കൊടുത്തത്. ഒരു വർഷം മുമ്പായിരുന്നു പെൺകുട്ടിയുടെ വിവാഹം. ആറ് മാസം ഗർഭിണിയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പ്രായപൂർത്തി ആയിട്ടില്ലെന്ന് കണ്ടെത്തിയത്.
വണ്ടൂർ സ്വദേശിയാണ് പെൺകുട്ടിയുടെ ഭർത്താവ്. ആശുപത്രി അധികൃതർ ഇടപെട്ട് പൊലീസിനേയയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം.
വിവരം പുറത്ത് വന്നിട്ടും സംഭവത്തിൽ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. അന്വേഷണം നടക്കുന്നതായാണ് പൊലീസ് അറിയിക്കുന്നത്. നേരത്തെയും മലപ്പുറത്ത് സമാനമായ രീതിയിലുള്ള ശൈശവ വിവാഹങ്ങൾ സിഡബ്ലൂസി അടക്കം ഇടപെട്ട് തടഞ്ഞിരുന്നു.
Post A Comment: