ഇടുക്കി: തമിഴ്‌നാട്ടിൽ നിന്നും സ്വിഫ്‌റ്റ് കാറിൽ മാരക ലഹരി മരുന്നു കടത്താൻ ശ്രമിക്കുന്നതിനിടെ യുവതി ഉൾപ്പെട്ട സംഘത്തെ എക്സൈസ് സംഘം സാഹസികമായി പിടികൂടി. കുമളി ചെക്ക് പോസ്റ്റ് വഴി ലഹരി കടത്താൻ ശ്രമിച്ച സംഘത്തെയാണ് വണ്ടിപ്പെരിയാർ എക്സൈസ് സംഘം സിനിമാ സ്റ്റൈൽ ചെയിസിനൊടുവിൽ ദേശീയപാതയിൽ വളഞ്ഞിട്ട് പിടിച്ചത്.
മാരക ലഹരിമരുന്നുകളായ എം.ഡി.എം.എയും കഞ്ചാവുമാണ് ഇവർ കടത്താൻ ശ്രമിച്ചത്. തിരുവനന്തപുരം സ്വദേശികളായ കവടിയാര്‍ പാലസില്‍ മഴുവന്‍ ചേരില്‍ വിജിന്‍ (29), കുടപ്പനക്കുന്ന് ചൂഴംപാല എസ്.ജെ. ഭവനില്‍ നിധീഷ് (28), കവടിയാര്‍ അമ്പാടി കിരണ്‍ (29), കുറവന്‍കോണം ലളിതമന്ദിരം പ്രശോഭ് പ്രേം (27), വലിയന്‍തുറ കൊച്ചുതേപ്പ് സൗമ്യഭവനില്‍ ഡൈന (22) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഘം കെ.എല്‍. ഒന്ന്, സി.ജെ 484 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ മാരക ലഹരിമരുന്നുകളുമായി കുമളി ചെക്ക് പോസ്റ്റ് കടക്കാൻ ശ്രമിച്ചത്. സംശയം തോന്നി എക്സൈസ് സംഘം കൈ കാണിച്ചെങ്കിലും വാഹനം നിർത്താതെ സംഘം കടന്നു. ഇതോടെ എക്സൈസ് സംഘവും വാഹനത്തെ പിന്തുടർന്നു. കുമളിയിൽ നിന്നും കുട്ടിക്കാനം റൂട്ടിലൂടെ അമിത വേഗതയിൽ പ്രതികൾ കാർ പായിച്ചു.
പിന്നാലെ എക്സൈസും. ചെയിസ് നടക്കുന്നതിനിടെ 63-ാം മൈലിലെ പെട്രൊൾ പമ്പിലേക്ക് കാർ ഇടിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ പ്രതികൾ സഞ്ചരിച്ച കാറിന്‍റെ ടയർ പൊട്ടി. ഇതോടെ വാഹനത്തിന്‍റെ വേഗം കുറഞ്ഞു. പൊട്ടിയ ടയറുമായി ഓടിച്ചു പോകാൻ പ്രതികൾ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ എക്സൈസ് സംഘം ദേശീയപാതയിൽ വാഹനം വളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്നും മയക്കുമരുന്നു കണ്ടെത്തിയത്.
രണ്ടര ഗ്രാം എം.ഡി.എം.എയും, 100 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തിട്ടുള്ളത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനീഷ് സുകുമാരന്‍, പ്രിവന്‍റീവ് ഓഫീസര്‍മാരായ കൃഷ്‌ണകുമാര്‍, സേവ്യര്‍, രാജ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ മാരായ പ്രമോദ്, ദീപു കുമാര്‍, ശശികല എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
അമ്മ മരിച്ച ദുഖം താങ്ങാനാവാതെ മകൻ ജീവനൊടുക്കി
ചാത്തന്നൂർ: അമ്മ മരിച്ച ദുഖം താങ്ങാനാവാതെ മകൻ ആറ്റിൽ ചാടി ജീവനൊടുക്കി. തണ്ടാന്‍റഴികത്ത് രാജശേഖരൻ ഉണ്ണിത്താന്‍റെ മകൻ ശ്രീരാഗാണ് (27) മരിച്ചത്. കഴിഞ്ഞ 12നാണ് ശ്രീരാഗിന്‍റെ അമ്മ സുധർമിണി മരിച്ചത്. മരണം അറിഞ്ഞാണ് അന്ധ്രാപ്രദേശിൽ ജോലി ചെയ്‌തിരുന്ന ശ്രീരാഗ് നാട്ടിലെത്തിയത്.
അമ്മ മരിച്ചതിനെ തുടര്‍ന്ന് ശ്രീരാഗ് ഏറെ ദുഖിതനായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നിറങ്ങിയ ശ്രീരാഗ് കുമ്മല്ലൂര്‍ പാലത്തില്‍ നിന്ന് ഇത്തിക്കരയാറ്റിലേക്ക് ചാടുകയായിരുന്നു.
നദിയില്‍ കക്ക വാരുന്നയാളാണ് ഒരാള്‍ ആറ്റിലേക്ക് ചാടുന്നത് കണ്ടത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ശ്രീരാഗിനെ കരക്കെത്തിച്ചു. സ്‌കൂബാ സംഘം എത്തിയപ്പോഴേക്കും ശ്രീരാഗിനെ കരക്കെത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Post A Comment: