ടോയ്‌ലറ്റ് ഫ്ലഷ് ഉറക്കം കെടുത്തിയ കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകാൻ കോടതി ഉത്തരവ്. ഗൾഫ് ഓഫ് പോയറ്റ്‌സിൽ താമസിക്കുന്ന ദമ്പതികൾക്കാണ് അയൽവാസികൾ എട്ട് ലക്ഷം രൂപ നൽകേണ്ടത്.
2003 ലാണ് അയൽവാസികൾക്കെതിരെ ദമ്പതികൾ കേസ് രജിസ്റ്റർ ചെയ്‌തത്. അയൽവാസിയുടെ ടോയ്‌ലെറ്റ് ഫ്ളഷിന്‍റെ വലിയ ശബ്ദ്ദം തങ്ങൾക്ക് രാത്രിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും മതിയായ ഉറക്കം ലഭിക്കുന്നില്ലെന്നുമായിരുന്നു പരാതി. കേസ് രജിസ്റ്റർ ചെയ്‌ത് വർഷങ്ങൾക്ക് ശേഷമാണു കോടതി ഉത്തരവ് പുറത്ത് വന്നത്. വിട്ടത്.
നാല് സഹോദരങ്ങളാണ് ദമ്പതികളുടെ അയൽപ്പക്കത്ത് താമസിക്കുന്നത്. ഇവരുടെ ഫ്ളാറ്റിലെ ഫ്ളഷിൽ നിന്നാണ് ഉച്ചത്തിലുള്ള ശബ്ദ്ദം ഉണ്ടാകുന്നത്. ദമ്പതികളുടെ കിടപ്പുമുറിയുടെ എതിർവശത്താണ് അയൽവാസിയുടെ ടോയ്‌ലെറ്റ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ടോയ്‌ലെറ്റ് ഉപയോഗിക്കുമ്പോഴെല്ലാം ഈ ശബ്ദ്ദം ദമ്പതികളുടെ രാത്രിയിലെ ഉറക്കത്തിന് തടസമാകുന്നുണ്ട്. മാത്രമല്ല, അവരുടെ ബെഡ്‌റൂം തീരെ ചെറുതായതിനാൽ ബെഡ് മറ്റൊരു വശത്തേക്ക് മാറ്റിയിടാനും കഴിയാത്ത അവസ്ഥയാണ്. കോടതി ഇക്കാര്യം വളരെ ഗൗരവകരമായാണ് എടുത്തത്. മാത്രമല്ല, രണ്ടു ഫ്ളാറ്റുകളിലും പരിശോധന നടത്താൻ ഉത്തരവിടുകയും ചെയ്‌തു.
പരിശോധന നടത്താൻ ഫ്ളാറ്റിലെത്തിയ ഇൻസ്‌പെക്ടർമാർ അയൽവാസികളോട് ടോയ്‌ലറ്റിൽ ഉച്ചത്തിൽ ശബ്‌ദമുണ്ടാക്കുന്ന ഫ്ളഷ് മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ കോടതി വിധിയിൽ നിരാശരായ നാല് സഹോദരങ്ങളും സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ അവിടെയും കോടതി ദമ്പതികൾക്ക് അനുകൂലമായ വിധിയാണ് പ്രസ്‌താവിച്ചത്. ഫ്ളഷിന്റെ ശബ്‌ദം ഉറങ്ങുന്നതിനുള്ള പരാതിക്കാരുടെ അവകാശം ലംഘിച്ചു എന്നാണ് സുപ്രീംകോടതി വിധി പ്രസ്‌താവിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: