ഹൈദരാബാദ്: മൃഗബലിക്കായി ആടിനെ പിടിച്ചുകൊടുത്തയാൾ അബദ്ധത്തിൽവെട്ടേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലെ ക്ഷേത്രത്തിലാണ് സംഭവം. മദ്യലഹരിയിൽ ആടിനെ വെട്ടുന്നതിന് പകരം മൃഗത്തെ കൈയിൽ പിടിച്ചു നിന്ന ആളെ വെട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ചിറ്റൂർ ജില്ലയിൽ ഞായറാഴ്ച്ച ആണ് സംഭവം. മകരസംക്രാന്തി ഉത്സവത്തിനിടെ യെല്ലമ്മ ക്ഷേത്രത്തിലാണ് അബദ്ധം സംഭവിച്ചത്. ആടിന് ബലി കൊടുക്കുന്ന വഴിപാടിന് എത്തിയ സുരേഷാണ് വെട്ടേറ്റ് മരിച്ചത്. മദ്യലഹരിയിൽ ആടിനെ വെട്ടുന്നതിന് പകരം മൃഗത്തെ കൈയിൽ പിടിച്ചു നിന്ന സുരേഷിനെ ചാലാപ്പതി വെട്ടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
കഴുത്തിന് ഗുരുതരമായി വെട്ടേറ്റ സുരേഷിന് രക്തം വാർന്നൊഴുകിയാണ് മരണം സംഭവിച്ചത്. ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലാപ്പതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
അമ്മ മരിച്ച ദുഖം താങ്ങാനാവാതെ മകൻ ജീവനൊടുക്കി
ചാത്തന്നൂർ: അമ്മ മരിച്ച ദുഖം താങ്ങാനാവാതെ മകൻ ആറ്റിൽ ചാടി ജീവനൊടുക്കി. തണ്ടാന്‍റഴികത്ത് രാജശേഖരൻ ഉണ്ണിത്താന്‍റെ മകൻ ശ്രീരാഗാണ് (27) മരിച്ചത്. കഴിഞ്ഞ 12നാണ് ശ്രീരാഗിന്‍റെ അമ്മ സുധർമിണി മരിച്ചത്. മരണം അറിഞ്ഞാണ് അന്ധ്രാപ്രദേശിൽ ജോലി ചെയ്‌തിരുന്ന ശ്രീരാഗ് നാട്ടിലെത്തിയത്.
അമ്മ മരിച്ചതിനെ തുടര്‍ന്ന് ശ്രീരാഗ് ഏറെ ദുഖിതനായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നിറങ്ങിയ ശ്രീരാഗ് കുമ്മല്ലൂര്‍ പാലത്തില്‍ നിന്ന് ഇത്തിക്കരയാറ്റിലേക്ക് ചാടുകയായിരുന്നു.
നദിയില്‍ കക്ക വാരുന്നയാളാണ് ഒരാള്‍ ആറ്റിലേക്ക് ചാടുന്നത് കണ്ടത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ശ്രീരാഗിനെ കരക്കെത്തിച്ചു. സ്‌കൂബാ സംഘം എത്തിയപ്പോഴേക്കും ശ്രീരാഗിനെ കരക്കെത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Post A Comment: