www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; ഡാൻസ് അധ്യാപകൻ പിടിയിൽ

Share it:



സിംഗപ്പൂർ: വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്‌ത ഡാൻസ് അധ്യാപകൻ അറസ്റ്റിൽ. സിംഗപ്പൂരിലാണ് സംഭവം നടന്നത്. ഫ്രീലാന്‍സ് നൃത്താധ്യാപകനായ 42-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ സിംഗപ്പൂര്‍ കോടതി 46 മാസം തടവുശിക്ഷയ്ക്ക് വിധിച്ചു. ഇയാള്‍ക്ക് ആറ് ചാട്ടവാറടി നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്. ആറാം ക്ലാസ് വിദ്യാർഥികളായ രണ്ട് ആൺകുട്ടികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്. 

പീഡനം നടന്ന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തിയത്. നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അധ്യാപകൻ വിദ്യാർഥികളെ പീഡനത്തിനിരയാക്കിയത്. എന്നാൽ അന്ന് അത് പീഡനമാണെന്ന് വിദ്യാർഥികൾക്ക് അറിയില്ലായിരുന്നു. ആറാം ക്ലാസിൽ എത്തിയപ്പോൾ നടന്ന ലൈംഗിക വിദ്യാഭ്യാസ ക്ലാസിലാണ് നടന്നത് പീഡനമാണെന്ന് വിദ്യാർഥികൾ തിരിച്ചറിഞ്ഞത്. ഇതോടെ വീട്ടുകാരെ വിവരം അറിയിക്കുകയും അധ്യാപകനെതിരെ പരാതി നൽകുകയുമായിരുന്നു.  

തലസ്ഥാന നഗരത്തിലെ പ്രമുഖ സ്‌കൂളിലെ രണ്ട് ആണ്‍കുട്ടികളാണ് പരാതിയുമായി രംഗത്തുവന്നത്. ഇവിടെ ഡാന്‍സ് പഠിപ്പിക്കാന്‍ പുറത്തുനിന്നും വന്ന അധ്യാപകനാണ് ഇവരെ ലൈംഗികമായി ഉപദ്രവിച്ചത്. 2018-ലാണ് പരാതിക്കിടയായ സംഭവങ്ങള്‍ നടക്കുന്നത്. അന്ന് നാലാം ക്ലാസില്‍ പഠിക്കുകയായിരുന്നു ഇരുവരും. 

ഒരു ഡാന്‍സ് മല്‍സരത്തിനുളള സ്‌കൂള്‍ ടീമിലേക്ക് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടു. പുറത്തുനിന്നും ഡാന്‍സ് പഠിപ്പിക്കാന്‍ എത്തുന്ന അധ്യാപകനായിരുന്നു ഇവര്‍ക്ക് പരിശീലനം നല്‍കിയത്. പരിശിീലനത്തിനിടെ ഡാന്‍സ് റൂമിലും പുറത്തും വെച്ച് ഇയാ ലൈംഗികമായി കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. 

ഡാന്‍സ് പരിശീലനത്തിനിടെ വസ്ത്രധാരണം ശരിയാക്കുന്നതിന്‍റെ ഭാഗമായി അധ്യാപകന്‍ തന്‍റെ പിറകില്‍വന്ന് നിന്ന് അടിവസ്ത്രത്തിനുള്ളില്‍ കൈയിടുകയും ലിംഗത്തില്‍ കൈയിടുകയും ചുംബിക്കുകയും ചെയ്തതായി കുട്ടി പരാതിയില്‍ പറയുന്നു. മറ്റൊരിക്കല്‍, ടോയ്‌ലറ്റിനകത്തുവെച്ച് ഓറല്‍ സെക്സ് നടത്തുകയും ചെയ്തതായി കുട്ടിയുടെ പരാതിയില്‍ പറയുന്നു. 

അഞ്ചിലേറെ തവണ തനിക്ക് അധ്യാപകനില്‍നിന്നും മോശമായ അനുഭവം ഉണ്ടായതായി രണ്ടാമത്തെ കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഡാന്‍സ് മുറിയില്‍ വെച്ച് മറ്റുള്ളവര്‍ കാണാതെ അടിവസ്ത്രത്തിനുള്ളില്‍ കൈയിട്ട് ലിംഗം പിടിച്ചതായും ചുംബിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

മറ്റൊരിക്കല്‍, ഡാന്‍സ് പരിശീലനം കഴിഞ്ഞ് വാഷ് റൂമില്‍ ചെന്നപ്പോള്‍ അധ്യാപകന്‍ പുറകേ വരികയും ശരീരഭാഗങ്ങളില്‍ തൊടുകയും ബലം പ്രയോഗിച്ച് ഓറല്‍ സെക്സ് ചെയ്യിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഡാന്‍സ് പ്രോഗ്രാം നടക്കുന്ന ദിവസം ബസിനുള്ളില്‍ വെച്ചും തന്‍റെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും തലോടുകയും ചെയ്തതായി കുട്ടി പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ അധ്യാപകനെതിരെ വേറെയും കുട്ടികള്‍ പരാതിപ്പെട്ടിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

16കാരി തിരുവന്തപുരത്തേക്ക് ഒളിച്ചോടിയത് ഇൻസ്റ്റഗ്രാം കാമുകനെ കാണാൻ

കോട്ടയം: ഈരാറ്റുപേട്ടയിൽ നിന്നും പ്ലസ് വൺ വിദ്യാർഥിനി തിരുവനന്തപുരത്തെത്തിയത് ഇൻസ്റ്റഗ്രാം സുഹൃത്തിനെ നേരിൽ കാണുന്നതിന്. ഈരാറ്റുപേട്ടയ്ക്ക് സമീപം ഭരണങ്ങാനം മേലമ്പാറയിൽ നിന്നും കഴിഞ്ഞ ദിവസം രാവിലെയാണ് പ്ലസ് വൺ വിദ്യാർഥിനിയായ 16കാരിയെ കാണാതായത്. 

കിടക്കയിൽ തലയിണവച്ച് പുതപ്പുകൊണ്ട് മൂടിയിട്ട ശേഷമാണ് പെൺകുട്ടി കെ.എസ്.ആർ.ടി.സി ബസിൽ ഇൻസ്റ്റഗ്രാം കാമുകനെ നേരിൽ കാണാൻ പുറപ്പെട്ടത്. പുതപ്പിനുള്ളിൽ തലയിണ വച്ചിരുന്നതിനാൽ കുട്ടി ഉറങ്ങുകയാണെന്നാണ് വീട്ടുകാർ കരുതിയത്. ഇതിനാൽ തന്നെ വൈകിയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാരും അറിഞ്ഞത്. 

തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചിത്രം സഹിതം വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കുട്ടി സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസിന്‍റെ കണ്ടക്റ്റർ കുട്ടിയെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് കണ്ടക്റ്റർ കുട്ടിയുടെ പിതാവിനെ വിളിച്ച് വിവരം അറിയിച്ചു. കുട്ടി രാവിലെ ആറരയ്ക്ക് മേലമ്പാറ ജംക്ഷനിൽ നിന്നും കോട്ടയത്തേക്ക് തന്‍റെ ബസിൽ യാത്ര ചെയ്‌തെന്നും ടിക്കറ്റ് എടുക്കുന്നതിനായി 200 രൂപയാണ് നൽകിയതെന്നും കണ്ടക്റ്റർ അറിയിച്ചു. കുട്ടിയുടെ പിതാവ് ഉടൻ തന്നെ വിവരം ഈരാറ്റുപേട്ട പൊലീസിനെ അറിയിക്കുകയായിരുന്നു. 

തുടർന്ന് പൊലീസ് സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി തിരുവനന്തപുരത്തേക്ക് പോയതായി കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിൽ കാമുകനുമൊത്ത് നിന്ന കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ ഇൻസ്റ്റഗ്രാം കാമുകൻ കാട്ടാക്കട സ്വദേശി ജോഫിൻ ജോയി (19) അറസ്റ്റിലായിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് കുട്ടിയെ പരിചയപ്പെട്ടതെന്നും നേരിൽ കാണുന്നതിനായിട്ടാണ് കുട്ടി വീട് വിട്ട് വന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിട്ടുണ്ട്. 


Share it:

world

Post A Comment: