ലക്‌നൗ: രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങൻമാരുടെ സംഘം വാട്ടർ ടാങ്കിലെറിഞ്ഞ് കൊന്നു. യുപിയിലെ ബാഗ്‌പത്തിലാണ് ദാരുണമായ സംഭവം നടന്നത്. കേശവ് കുമാർ എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. ടെറസിലെ മുറിയിൽ മുത്തശിക്കൊപ്പം കിടക്കവെ കുരങ്ങൻമാർ കുട്ടിയെ എടുത്തുകൊണ്ടു പോകുകയായിരുന്നു. മുറിയുടെ വാതിൽ അടച്ചിരുന്നില്ല. ഇതിലൂടെയാണു കുരങ്ങൻമാർ പ്രവേശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ കുരങ്ങൻമാർ തട്ടിയെടുത്ത വിവരം ഉറക്കത്തിലായിരുന്ന മുത്തശി അറിഞ്ഞിരുന്നില്ല.
കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കി നടത്തിയ തിരച്ചിലിലാണ് വാട്ടർ ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. ബാഗ്പതിലെ ദമ്പതികളായ പ്രിൻസിന്‍റെയും കോമളിന്‍റെയും മകനാണ് കേശവ് കുമാർ. മുൻപും കുരങ്ങൻമാര്‍ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് ഇവര്‍ പറയുന്നത്.
അന്ന് ചില ബന്ധുക്കള്‍ ചേര്‍ന്നാണ് കുട്ടിയെ രക്ഷിച്ചത്. പൊലീസ് സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കുരങ്ങൻമാർ കുട്ടിയുമായി ഒരു ടെറസിൽ നിന്നു മറ്റൊന്നിലേക്കു ചാടുന വിഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb
കിർമാണി മനോജ് ലഹരിപാർട്ടിക്കിടെ പിടിയിൽ
വയനാട്: പരോളിലിറങ്ങിയ ടി.പി. വധക്കേസ് പ്രതി കിർമാണി മനോജ് അടക്കമുള്ളവർ ലഹരിപാർട്ടി നടത്തിയ കേസിൽ പിടിയിൽ. വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇവർ പിടിയിലായത്. 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു മയക്കുമരുന്ന് പാർട്ടി അരങ്ങേറിയത്.
പൊലീസ് നടത്തിയ പരിശോധനയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. പിടിയിലായവരെല്ലാം ക്രിമിനൽക്കേസ് പ്രതികളും ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരുമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ടാ നേതാവിന്‍റെ വിവാഹ വാർഷിക ആഘോഷമായിരുന്നു റിസോർട്ടിൽ നടന്നത് എന്നാണ് വിവരം.
ലഹരി മരുന്ന് പാർട്ടിക്കിടെ ഇന്ന് പുലർച്ചെയായിരുന്നു പൊലീസ് നടപടി. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് നടപടി. വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.
Post A Comment: