തൃശൂർ: പതിനൊന്നുകാരിയെ ലൈംഗിക ഉദ്ദേശത്തോടെ കടന്നാക്രമിച്ച, ഫ്ലാറ്റിലെ സെക്യുരിറ്റി ജീവനക്കാരന് ആറു വർഷം കഠിന തടവ്. അയ്യന്തോൾ സ്വദേശി മോഹൻ രാജ് (60) നെയാണ് അതിവേഗ സ്‌പെഷൽ കോടതി ജഡ്‌ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.
35,000 രൂപ പിഴയും ഒടുക്കണം. ഫ്ലാറ്റ് വരാന്തയിൽ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടിയെ ലൈംഗിക ചുവയോടെ സമീപിച്ച് ശരീര ഭാഗങ്ങളിൽ സ്‌പർശിച്ച് അശ്ലീയ ഭാഷണം നടത്തിയെന്ന പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
പേടിച്ചോടിയ കുട്ടി വീട്ടിൽ പറയുകയും തുടർന്നു വീട്ടുകാർ പൊലീസിൽ അറിയിക്കുകയും ചെയ്‌തു. ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികളെയും സെക്യുരിറ്റി ഓഫീസ് ജീവനക്കാരെയും സാക്ഷികളായി വിസ്തരിച്ചു. പ്രോസിക്യയൂഷൻ ഭാഗത്ത് നിന്ന് 14 സാക്ഷികളെയും 19 രേഖകളും ഹാജരാക്കി.
പോസ്കോ നിയമം 9,10 വകുപ്പ് പ്രകാരം 5 വർഷം കഠിന തടവിനും 10,000 രൂപ പിഴയടക്കുന്നതിനും ആണ് വിധി. പിഴയടക്കാത്ത പക്ഷം തടവ് ശിക്ഷ 4 മാസം കൂടി നീളും. പിഴ തുക അതിജീവിതക്ക് നൽകണം എന്ന് ഉത്തരവിൽ പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: