www.superprimetime.com

Total Pageviews

45,087,721

Blog Archive

Search This Blog

Tags

Kerala (1788) Idukki (1750) Mostreaded (1612) Crime (1368) National (1188) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രക്ഷപെടാൻ ശ്രമിച്ച കൊലക്കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്നു

Share it:



ചെന്നൈ: തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പൊലീസ് വെടിവച്ചു കൊന്നു. ചെങ്കൽപേട്ട് ടൗൺ സ്റ്റേഷൻ പരിധിയിലാണ് സംഭവം. ദിനേശ്, മൊയ്‌തീൻ എന്നിവരാണ് മരിച്ചത്. പൊലീസിനു നേരെ ഇവർ ബോംബെറിഞ്ഞതിനെ തുടർന്നാണ് വെടിവച്ചതെന്നാണ് വിവരം. ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് രക്ഷപെടാനായിരുന്നു പ്രതികളുടെ ശ്രമം.  

കഴിഞ്ഞ ദിവസം മഹേഷ്, കാർത്തിക് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇവർ. പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും പൊലീസിനു നേരെ ബോംബെറിഞ്ഞ് രക്ഷപെടാൻ ഇവർ ശ്രമം നടത്തുകയായിരുന്നു. തുടർന്ന് പൊലീസ് പ്രതികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പൊലീസുകാർക്കും പരുക്കേറ്റു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനോട് പ്രതികാരം ചെയ്യാൻ

കോട്ടയം: നവജാത ശിശുവിനെ അമ്മയുടെ പക്കൽ നിന്നും തട്ടിക്കൊണ്ടുപോയത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാനെന്ന് പിടിയിലായ നീതു. ഇന്നലെയാണ് കോട്ടയം മെഡിക്കൽ കോളെജിലെ ഗൈനക്കോളജി വാർഡിൽ നിന്നും നഴ്‌സിന്‍റെ വേഷത്തിലെത്തി മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ കളമശേരി സ്വദേശിനി നീതു പിടിയിലായിരുന്നു. 

പൊലീസ് കസ്റ്റഡിയിലായതു മുതൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് നീതു പറയുന്നത്. കുട്ടിയെ തട്ടിയെടുത്തത് വിൽപ്പനക്കെന്നായിരുന്നു ഇന്നലത്തെ മൊഴി. എന്നാൽ പിന്നീട് ഈ മൊഴി മാറ്റി. വിവാഹ വാദ്ഗാനം നൽകി തന്നെ വഞ്ചിച്ച കാമുകനെ ഭീഷണിപ്പെടുത്താനാണ് കുട്ടിയെ തട്ടിയെടുത്തതെന്നാണ് നീതു ഒടുവിൽ പറയുന്നത്. 

ഇബ്രാഹിം ബാദുഷ എന്നയാളുമായി താൻ അടുപ്പത്തിലായിരുന്നുവെന്നും ഇയാൾ തന്നിൽ നിന്നും 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തതായും ഇവർ പറഞ്ഞു. കുഞ്ഞിനെ കാട്ടി ഭീഷണിപ്പെടുത്തി ഈ പണം തിരികെ വാങ്ങുകയായിരുന്നു ലക്ഷ്യം. ഇബ്രാഹീം ബാദുഷയുടെ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു നീതു. ഇതിനിടെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു ഇതുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. 

ഈ സമയത്ത് നീതു ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളെജില്‍ നിന്നും തട്ടിയെടുത്ത കുഞ്ഞിനെ ബാദുഷയുടെ കുഞ്ഞെന്ന് വരുത്തി തീര്‍ത്ത് ബ്ലാക് മെയില്‍ ചെയ്യാനായിരുന്നു നീക്കം. സംഭവത്തില്‍ ഇബ്രാഹീം ബാദുഷയും പൊലീസ് കസ്റ്റഡിയിലുണ്ട്. കുട്ടിയെ മോഷ്ടിക്കാന്‍ മെഡിക്കല്‍ കോളെജിന് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് ആസൂത്രണം നടത്തി. പല തവണ നീതു ഗൈനക്കോളജി വിഭാഗത്തിലെത്തിയതായും വിവരമുണ്ട്. 

അതേസമയം നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആശുപത്രിക്ക് ഉണ്ടായ സുരക്ഷാ വീഴ്ച ആശുപത്രി അധിക‌തർ അന്വേഷിക്കും. ഇതിനായി നാലം​ഗ സമിതിയെ നിയോ​ഗിച്ചു. ആർ എം ഒ, നഴ്‌സിംഗ്‌ ഓഫിസർ, സുരക്ഷാ തലവൻ, ഫോറൻസിക് വിദഗ്ധൻ എന്നിവർ ആണ് സമിതി അംഗങ്ങൾ. ഇവർ തയാറാക്കുന്ന റിപ്പോർട്ട് സർക്കാരിന് കൈമാറും.  നിലവിലെ സുരക്ഷാ രീതി പുനഃപരിശോധിക്കാനാണ് തീരുമാനം. ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്. 

നഴ്സിന്‍റെ വേഷത്തിലെത്തിയ നീതു ചികിത്സക്ക് എന്ന പേരിൽ കുഞ്ഞിനെ അമ്മയിൽ നിന്നും വാങ്ങിക്കൊണ്ട് പോകുകയായിരുന്നു. കുഞ്ഞിനൊപ്പം അമ്മയെ വിളിക്കാത്തത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ അൽപ്പ സമയത്തിനുള്ളിൽ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ കുഞ്ഞിനെ വാങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയായ‌ിരുന്നു.


Share it:

National

Post A Comment:

Also Read

തേക്കടി തടാകത്തിൽ കുളിക്കാനിറങ്ങി; 17 കാരൻ മുങ്ങി മരിച്ചു

ഇടുക്കി: തേക്കടിയിൽ കനാലിൽ കുളിക്കാൻ പോയ സംഘത്തിലെ 17 കാരൻ വെള്ളത്തിൽ വീണ സംഭവം സുഹൃത്തുക്കൾ മറച്ചു വച്ചത് ഒരു രാത്രി. ക