കോഴിക്കോട്: സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രിയിൽ വീട്ടിലെത്തി പീഡിപ്പിച്ച 22 കാരൻ അറസ്റ്റിൽ. പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി അസറുദീനാണ് മാവൂർ പൊലീസിന്‍റെ പിടിയിലായത്.
സോഷ്യൽ മീഡിയയിലൂടെയാണ് യുവാവ് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് പ്രണയം നടിച്ച് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചു. സുഹൃത്തിന്‍റെ ചികിത്സയ്ക്കെന്ന് പറഞ്ഞ് പെൺകുട്ടിയുടെ പക്കൽ നിന്നും പണവും കൈക്കലാക്കിയിരുന്നു.
പിന്നീട് രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡനം നടത്തുകയായിരുന്നു. പ്രതി സമാനമായി മറ്റു പെൺകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ മൊബൈൽ പോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഇടുക്കിയിലെ വിവിധ പ്രദേശങ്ങളിൽ നാളെ അവധി
ഇടുക്കി: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദേവികുളം താലൂക്ക്, ഉടുമ്പഞ്ചോല താലൂക്കിലെ ബൈസൺവാലി - ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ-15) അവധി പ്രഖ്യാപിച്ചു. പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്റ്ററുടെ പ്രഖ്യാപനം.
അംഗൻവാടികൾ, നഴ്സറികൾ, CBSE, ICSE സ്ഥാപനങ്ങൾ, സ്കൂളുകൾ, പ്രൊഫഷ്ണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. വയനാട് ജില്ലയിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്ടിൽ നാളെ സ്‌കൂൾ അവധി
കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷ്‌ണൽ കോളെജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 15) അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും.
മോഡൽ റസിഡൻസ് സ്‌കൂളുകൾക്ക് അവധി ബാധകമാകില്ല. അവധി ദിവസം വിദ്യാർഥികൾ വെള്ളക്കെട്ടും ജലാശയങ്ങളും കാണാൻ പോകുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണമെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു.
സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട്, ജില്ലകളിലാണ് തീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നത്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.
Post A Comment: