നീലേശ്വരം: പിതാവും കൂട്ടുകാരിയും ചേർന്ന് 16കാരിയെ പീഡിപ്പിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ ഗർഭചിദ്രത്തിനു വിധേയയാക്കിയ ശേഷം കുഴിച്ചിട്ട ബ്രൂണാവശിഷ്‌ടം കണ്ടെടുത്തു. നീലേശ്വരം സ്‌റ്റേഷൻ പരിധിയില്‍ തൈക്കടപ്പുറത്താണ് ക്രൂരമായ പീഡനം അരങ്ങേറിയത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപതിയില്‍ ഗര്‍ഭഛിദ്രത്തിന് വിധേയമായ ശേഷമുള്ള ഭ്രൂണവിശിഷ്ടമാണ് കണ്ടെത്തിയിരിക്കുന്നത്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് വീടിന് പിറകിലെ പറമ്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ഭ്രൂണം. ഭ്രൂണവിശിഷ്‌ടം അന്വേഷണ സംഘം പറമ്പില്‍ നിന്ന് കണ്ടെടുത്തു. പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ശാന്ത് എസ്. നായര്‍, ഹോസ്ദുർഗ് തഹസില്‍ദാര്‍ ബി. രത്‌നാകരന്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സന്തോഷ്, സബ് ഇന്‍സ്‌പെക്ടര്‍ കെ.പി. സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഭ്രൂണവിശിഷ്‌ടം കുഴിച്ചെടുത്ത് പരിശോധന നടത്തിയത്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് വീടിന് പിറകിലെ പറമ്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ഭ്രൂണം. ഭ്രൂണവിശിഷ്‌ടം അന്വേഷണ സംഘം പറമ്പില്‍ നിന്ന് കണ്ടെടുത്തു. പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ശാന്ത് എസ്. നായര്‍, ഹോസ്ദുർഗ് തഹസില്‍ദാര്‍ ബി. രത്‌നാകരന്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സന്തോഷ്, സബ് ഇന്‍സ്‌പെക്ടര്‍ കെ.പി. സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഭ്രൂണവിശിഷ്‌ടം കുഴിച്ചെടുത്ത് പരിശോധന നടത്തിയത്.
ഡി.എന്‍.എ പരിശോധന നടത്തുന്നതിനായി തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയക്കും. കേസില്‍ പ്രധാന പ്രതിയായ പിതാവിനെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതി അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ വിട്ടുകൊടുത്തതിന്‍റെ വ്യാഴാഴ്ച്ച ഉച്ചയോടെ ചോദ്യം ചെയ്‌തപ്പോഴാണ് ഭ്രൂണം കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തിയത്. പ്രതിഫലം നല്‍കിയല്ല പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയത് എന്നായിരുന്നു അന്വേഷണ സംഘം തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍, കേസില്‍ പടന്നക്കാട്ടെ ജിം ഉടമയും കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയുമായ ഷെരീഫ്, പടന്നക്കാട്ടെ ടയര്‍ കട ഉടമ തൈക്കടപ്പുറത്തെ അഹമ്മദ് എന്നിവര്‍ അറസ്റ്റിലായതോടെയാണ് പണത്തിന് വേണ്ടിയാണ് പെണ്‍കുട്ടിയെ കൈമാറിയതെന്ന് നാട്ടുകാര്‍ ആരോപണം ഉന്നയിച്ചത്. കേസില്‍ ഏഴ് പ്രതികളാണുള്ളത്. പിതാവ് ഉള്‍പ്പെടെ ആറുപേരെ ഇതിനകം അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: